Skip to main content

ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്. എന്നാൽ സംഭവം നടന്നിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വീഡിയോ പരസ്യമായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത് എന്നത് മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
മെയ് ആദ്യ വാരം ആരംഭിച്ച അക്രമത്തിൽ ഇതുവരെ നൂറ്റി അൻപതിലധികം പേർ കൊല്ലപ്പെട്ടിട്ടും അക്രമത്തെ നിയന്ത്രിക്കാനൊ കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാനോ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇന്നലെ ബഹു. സുപ്രീം കോടതിക്ക് പറയേണ്ടി വന്നത് നാം കണ്ടു.
സങ്കുചിതമായ മതരാഷ്ട്ര വാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു സമൂഹത്തെ എത്രമാത്രം അപരിഷ്കൃതരാക്കും എന്നതിന്റെ തെളിവാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
കർഷക സമരത്തിലും, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലും, മണിപ്പൂരിലും എല്ലാം പ്രതിരോധത്തിന്റെ മുൻപന്തിയിൽ നിർണ്ണായ ശക്തിയായി സ്ത്രീകൾ ഉള്ളതായി നമുക്ക് കാണാം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രത്താൽ നയിക്കുന്ന സംഘപരിവാറിന് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറത്താണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കാണാൻ.
സംഘപരിവാറിന്റെ ജാതി കേന്ദ്രീകൃതമായ മനുഷ്യത്വ വിരുദ്ധ പദ്ധതി തിരിച്ചറിയാതെ അവരുടെ വാചാടോപങ്ങളിൽ വീഴുന്നവർക്ക് കാലം സമ്മാനിക്കുന്നത് എന്ത് ജീവിതമാണ് എന്നത് കൂടിയാണ് മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ വേണ്ടവിധത്തിൽ മനസിലാക്കാതെ, അവരുടെ പുറംപൂച്ചുകളിൽ തെറ്റിദ്ധരിക്കപ്പെട്ടോ അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള താല്പര്യം കൊണ്ടോ കേരളീയ സമൂഹത്തിലും ചിലർ മുൻകാലങ്ങളിൽ ഇല്ലാത്തവിധം അവരോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടർക്കുമുള്ള പാഠമാണ് മണിപ്പൂർ.
മണിപ്പൂരിൽ ഇപ്പോൾ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യയെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നത് സമകാലീന ഇന്ത്യയിലെ ജനാധിപത്യവാദികളുടെ അടിയന്തര ചുമതലയാണ്. ആ ചുമതല നമുക്ക് നിറവേറ്റേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.