Skip to main content

140 കോടി ഇന്ത്യക്കാർ അവരുടെ പ്രധാനമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു

മണിപ്പൂരിൽ രണ്ട് ആദിവാസി വനിതകൾക്കു നേർക്കുണ്ടായ ഭീകരമായ അതിക്രമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നേർക്കുണ്ടായ കൈയേറ്റമാണ്. മെയ് നാലിനു നടന്ന അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. പ്രധാനമന്ത്രിക്ക് വേദനിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടര മാസത്തോളം മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല.

മണിപ്പൂരിൽ 120 പേർ കൊല്ലപ്പെട്ടപ്പോഴോ ക്ഷേത്രങ്ങളും പള്ളികളും കത്തിയെരിഞ്ഞപ്പോഴോ മോദിക്ക് ദുഃഖവും രോഷവും തോന്നിയില്ല. ഇപ്പോൾ 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രിക്ക് ലജ്ജയുണ്ടോ. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും മണിപ്പൂർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് രാജ്യം മുഴുവൻ വിരൽചൂണ്ടി പറയുന്നു.

ഇതാണോ ഇരട്ട എൻജിൻ സർക്കാർ. മണിപ്പൂർ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പുർ സർക്കാരിനെ സംരക്ഷിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഒരു മേഖല മുഴുവൻ കത്തിയെരിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി ലോകത്ത് എവിടെയും ഉണ്ടാകില്ല

അതെ, 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നു. അവരുടെ പ്രധാനമന്ത്രിയെ ഓർത്ത്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.