Skip to main content

മോദി ഭരണത്തിൽ ഗാർഹിക പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത് പാചകവാതക വിലയെ കമ്പോളത്തിന് നിശ്ചയിക്കാൻ വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ

മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള 14.2 കിലോ വരുന്ന സിലിണ്ടറിന് ഗാർഹിക പാചകവാതകവില 410 രൂപയായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി. മോദി ഭരണത്തിൽ പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത്.

കോൺഗ്രസ് സർക്കാരാണ് 2013 ജൂൺ 1ന് പഹൽ (PAHAL - Pratyaksh Hanstantrit Labh Scheme) എന്ന പേരിൽ പാചകവാതകവിലയുടെ സബ്സിഡി ഗുണഭോക്താക്കൾക്കു നേരിട്ടുകൊടുക്കാൻ തുടങ്ങിയത്. 298 ജില്ലകളിലാണ് ഇതിനു തുടക്കംകുറിച്ചത്. പാചകവാതകവില കമ്പോളം നിശ്ചയിക്കും. അതും സർക്കാർ നിശ്ചയിച്ച വിലയും തമ്മിലുള്ള വ്യത്യാസം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതായിരുന്നു സ്കീം. 2014ൽ മോദി അധികാരത്തിൽവന്നപ്പോൾ ഇത് രാജ്യത്തെമ്പാടുമായി വ്യാപിപ്പിച്ചു. പാചകവാതകവിലയുടെ വർദ്ധനവിനനുസരിച്ച് സബ്സിഡി വർദ്ധിപ്പിക്കുന്നതിനുപകരം ഒരു നിശ്ചിതതുകയാണ് അക്കൗണ്ടിലേക്കു നൽകുക. ഗുണഭോക്താവ് കമ്പോളവിലയ്ക്ക് സിലിണ്ടർ വാങ്ങണം. ചോർച്ച ഒഴിവാക്കാനാണ് ഈ പരിപാടി എന്നാണ് ന്യായം പറഞ്ഞത്. ഇത് പടിപടിയായി സബ്സിഡി ഇല്ലാതാക്കാനുള്ള പരിപാടിയാണെന്നാണു വിമർശകർ ചൂണ്ടിക്കാണിച്ചത്. ഇതാണു സംഭവിച്ചത്.

അതിനിടയിൽ മോദി സമ്പന്നർ സ്വമേധയാ സബ്സിഡി വേണ്ടെന്നുവയ്ക്കാനുള്ള കാമ്പയിൻ ആരംഭിച്ചു. ആ പണം ഗ്യാസ് കണക്ഷൻ ഇല്ലാത്ത ദരിദ്രർക്കു സൗജന്യ കണക്ഷൻ നൽകാൻ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനു പിഎം ഉജ്ജ്വല സ്കീം എന്നു പേരുമിട്ടു. 9 കോടി ആളുകൾക്ക് ഇങ്ങനെ കണക്ഷൻ നൽകിയെന്നാണ് ഔദ്യോഗിക വിശദീകരണം. സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നതിനു ക്രമേണ വലിയ കാലതാമസം വരുത്തി. കോവിഡു വന്നപ്പോൾ സബ്സിഡി പരിപാടി തന്നെ നിർത്തലാക്കി. പ്രഖ്യാപനമൊന്നും ഉണ്ടായില്ല. പണം കൈമാറുന്നത് അവസാനിപ്പിച്ചു. അത്ര തന്നെ. ഇതിനകം കമ്പോളവിലയ്ക്ക് വാങ്ങുന്നതു ജനങ്ങൾക്കു ശീലമായി. കുറച്ചു താമസിച്ചാലും സബ്സിഡി കിട്ടുമെന്ന പ്രതീക്ഷമൂലം വലിയ പ്രതിഷേധവും ഉണ്ടായില്ല. നിർമ്മലാ സീതാരാമനാകട്ടെ ബജറ്റ് പ്രഖ്യാപനത്തിൽ സബ്സിഡി പിഎം ഉജ്ജ്വല സ്കീം അംഗങ്ങൾക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. അവർക്ക് സിലിണ്ടർ വാങ്ങുന്നതിന്റെ എണ്ണമനുസരിച്ച് സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കും. ഗ്യാസിന്റെ വില എത്ര വർദ്ധിച്ചാലും സബ്സിഡിക്കു മാറ്റമില്ല. 200 രൂപ തന്നെ.

പക്ഷേ, വില വർദ്ധിക്കുമ്പോൾ പാവങ്ങൾക്ക് ഉയർന്ന വില നൽകി ഗ്യാസ് വാങ്ങാനുള്ള കഴിവില്ല. അതുകൊണ്ട് ഉജ്ജ്വല യോജനയിലെ ആളുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണ്. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.