Skip to main content

മോദി ഭരണത്തിൽ ഗാർഹിക പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത് പാചകവാതക വിലയെ കമ്പോളത്തിന് നിശ്ചയിക്കാൻ വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ

മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള 14.2 കിലോ വരുന്ന സിലിണ്ടറിന് ഗാർഹിക പാചകവാതകവില 410 രൂപയായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി. മോദി ഭരണത്തിൽ പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത്.

കോൺഗ്രസ് സർക്കാരാണ് 2013 ജൂൺ 1ന് പഹൽ (PAHAL - Pratyaksh Hanstantrit Labh Scheme) എന്ന പേരിൽ പാചകവാതകവിലയുടെ സബ്സിഡി ഗുണഭോക്താക്കൾക്കു നേരിട്ടുകൊടുക്കാൻ തുടങ്ങിയത്. 298 ജില്ലകളിലാണ് ഇതിനു തുടക്കംകുറിച്ചത്. പാചകവാതകവില കമ്പോളം നിശ്ചയിക്കും. അതും സർക്കാർ നിശ്ചയിച്ച വിലയും തമ്മിലുള്ള വ്യത്യാസം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതായിരുന്നു സ്കീം. 2014ൽ മോദി അധികാരത്തിൽവന്നപ്പോൾ ഇത് രാജ്യത്തെമ്പാടുമായി വ്യാപിപ്പിച്ചു. പാചകവാതകവിലയുടെ വർദ്ധനവിനനുസരിച്ച് സബ്സിഡി വർദ്ധിപ്പിക്കുന്നതിനുപകരം ഒരു നിശ്ചിതതുകയാണ് അക്കൗണ്ടിലേക്കു നൽകുക. ഗുണഭോക്താവ് കമ്പോളവിലയ്ക്ക് സിലിണ്ടർ വാങ്ങണം. ചോർച്ച ഒഴിവാക്കാനാണ് ഈ പരിപാടി എന്നാണ് ന്യായം പറഞ്ഞത്. ഇത് പടിപടിയായി സബ്സിഡി ഇല്ലാതാക്കാനുള്ള പരിപാടിയാണെന്നാണു വിമർശകർ ചൂണ്ടിക്കാണിച്ചത്. ഇതാണു സംഭവിച്ചത്.

അതിനിടയിൽ മോദി സമ്പന്നർ സ്വമേധയാ സബ്സിഡി വേണ്ടെന്നുവയ്ക്കാനുള്ള കാമ്പയിൻ ആരംഭിച്ചു. ആ പണം ഗ്യാസ് കണക്ഷൻ ഇല്ലാത്ത ദരിദ്രർക്കു സൗജന്യ കണക്ഷൻ നൽകാൻ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനു പിഎം ഉജ്ജ്വല സ്കീം എന്നു പേരുമിട്ടു. 9 കോടി ആളുകൾക്ക് ഇങ്ങനെ കണക്ഷൻ നൽകിയെന്നാണ് ഔദ്യോഗിക വിശദീകരണം. സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നതിനു ക്രമേണ വലിയ കാലതാമസം വരുത്തി. കോവിഡു വന്നപ്പോൾ സബ്സിഡി പരിപാടി തന്നെ നിർത്തലാക്കി. പ്രഖ്യാപനമൊന്നും ഉണ്ടായില്ല. പണം കൈമാറുന്നത് അവസാനിപ്പിച്ചു. അത്ര തന്നെ. ഇതിനകം കമ്പോളവിലയ്ക്ക് വാങ്ങുന്നതു ജനങ്ങൾക്കു ശീലമായി. കുറച്ചു താമസിച്ചാലും സബ്സിഡി കിട്ടുമെന്ന പ്രതീക്ഷമൂലം വലിയ പ്രതിഷേധവും ഉണ്ടായില്ല. നിർമ്മലാ സീതാരാമനാകട്ടെ ബജറ്റ് പ്രഖ്യാപനത്തിൽ സബ്സിഡി പിഎം ഉജ്ജ്വല സ്കീം അംഗങ്ങൾക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. അവർക്ക് സിലിണ്ടർ വാങ്ങുന്നതിന്റെ എണ്ണമനുസരിച്ച് സബ്സിഡി അക്കൗണ്ടിൽ ഇട്ടുകൊടുക്കും. ഗ്യാസിന്റെ വില എത്ര വർദ്ധിച്ചാലും സബ്സിഡിക്കു മാറ്റമില്ല. 200 രൂപ തന്നെ.

പക്ഷേ, വില വർദ്ധിക്കുമ്പോൾ പാവങ്ങൾക്ക് ഉയർന്ന വില നൽകി ഗ്യാസ് വാങ്ങാനുള്ള കഴിവില്ല. അതുകൊണ്ട് ഉജ്ജ്വല യോജനയിലെ ആളുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണ്. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്.

കൂടുതൽ ലേഖനങ്ങൾ

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹം

സ. പിണറായി വിജയൻ

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

ഡിജിറ്റൽ പഠനത്തിന്‌ സൗകര്യമൊരുക്കാൻ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി

സ. പിണറായി വിജയൻ

ഡിജിറ്റൽ പഠനത്തിന്‌ സൗകര്യമൊരുക്കാൻ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കണക്ടിവിറ്റി ഇല്ലാത്ത 1284 ഊരുകളിൽ 1083 ഇടത്ത്‌ ഇന്റർനെറ്റ് എത്തിച്ചു. ഇടമലക്കുടിയിൽ കണക്ടിവിറ്റി ഉറപ്പുവരുത്താൻ 4.31 കോടി രൂപ ചെലവഴിച്ചു.

സാധാരണ ജനങ്ങള്‍ക്ക്‌ അത്താണിയാകുന്ന സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹകരണ മേഖലയിൽനിന്നും ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം

സ. പുത്തലത്ത് ദിനേശൻ

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പാര്‍ടിയും സര്‍ക്കാരും അവ പരിഹരിച്ച് നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചു.

‘തിരികെ സ്‌കൂളി’ലൂടെ കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ജനഹൃദയങ്ങളിലേക്ക്

സ. കെ കെ ശൈലജ ടീച്ചർ

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം പുതിയ പരിപാടികളിലൂടെ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തുകയാണ്. തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടി ഏറെ ആകര്‍ഷകമായ ഒന്നായി മാറുന്നു.