Skip to main content

പുഴുക്കലരി വിതരണം മുടക്കി കേന്ദ്രം

റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റ അന്നംമുട്ടിക്കുന്നു. അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‌സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്‌.

രണ്ടുമാസമായി കേന്ദ്ര അരിവിഹിതത്തിൽ 10 ശതമാനം മാത്രമാണ്‌ പുഴുക്കലരി ലഭിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി 50 ശതമാനം പച്ചരി ലഭിച്ചിടത്ത് ഇപ്പോൾ 90 ശതമാനം ആണ് ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി പുഴുക്കലരി വിഹിതം കുറയ്‌ക്കുകയായിരുന്നു. നവംബറിലെ വിഹിതത്തിൽ പുഴുക്കലരി കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ്‌ ഗോയലിന്‌ സംസ്ഥാനം കത്തയച്ചിരുന്നു. കേരളത്തിനെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് കാരണം പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ ഉയരുകയാണ്. സംസ്ഥാനത്ത്‌ പുഴുക്കലരിക്ക്‌ ഒരുമാസത്തിനിടയിൽ നാലുമുതൽ പത്തുരൂപ വരെയാണ്‌ വർധിച്ചത്‌.

നിലവിൽ മുൻഗണനാവിഭാഗത്തിന്‌ (മഞ്ഞ കാർഡ്‌) 30 കിലോ അരിയും നാല്‌ കിലോ ഗോതമ്പും ഒരുകിലോ ആട്ടയുമാണ്‌ റേഷനായി നൽകുന്നത്‌. ഇതിൽ പകുതിയിലധികം പച്ചരിയാണ്‌. പിങ്ക്‌ കാർഡുകാർക്ക്‌ ലഭിക്കുന്ന പുഴുക്കലരി അളവും കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജന (പിഎംജികെവൈ) പദ്ധതി പ്രകാരമുള്ള അഞ്ചുകിലോ അരിയിൽ ഒരുകിലോ മാത്രമാണ്‌ പുഴുക്കലരി. കഴിഞ്ഞ മൂന്നു മാസമായി കേരളത്തിൽ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് നൽകാനുള്ള ഗോതമ്പും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല.

കോവിഡ്‌ കാലത്ത്‌ ആരംഭിച്ച പിഎംജികെവൈ പദ്ധതി പ്രകാരമുള്ള അരി വിതരണം ഈമാസം അവസാനിക്കും. മുൻപ് പിഎംജികെവൈ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ലഭിച്ചരുന്നിടത്ത് ഇനിമുതൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷൻ മാത്രം സൗജന്യമായി വിതരണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന്‌ ആശങ്കയുണ്ട്‌.

പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം അരിവാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ വിതരണം കുറയുന്നുവെന്നും പറഞ്ഞ് കേന്ദ്രസർക്കാരിന് അലോട്ട്മെൻറ്റിൽ കുറവ് വരുത്താൻ കാരണമാവും. കേന്ദ്രസർക്കാരിന്റെ ഈ നടപടി സാധാരണക്കാരുടെ അന്നംമുട്ടിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ