മാനവ വികസന സൂചികയുടെ കാര്യത്തിലും സുസ്ഥിര വികസന നേട്ടങ്ങൾ കൈവരിക്കുന്നതിലും ദാരിദ്ര്യനിർമാർജനം, ആളോഹരി വരുമാനം തുടങ്ങിയവയിലുമെല്ലാം രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം നിലനിന്നുവരികയാണ്.

മാനവ വികസന സൂചികയുടെ കാര്യത്തിലും സുസ്ഥിര വികസന നേട്ടങ്ങൾ കൈവരിക്കുന്നതിലും ദാരിദ്ര്യനിർമാർജനം, ആളോഹരി വരുമാനം തുടങ്ങിയവയിലുമെല്ലാം രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം നിലനിന്നുവരികയാണ്.
വോട്ട് ബാങ്ക് നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. കർപ്പൂരി താക്കൂറിന് ഭാരതരത്ന നൽകിയപ്പോൾ നിതീഷ് കുമാർ ബിജെപിയിലെത്തി. ചരൺ സിങ്ങിന് പുരസ്കാരം നൽകി കൊച്ചുമകൻ ജയന്ത് സിങ്ങിന്റെ ആർഎൽഡിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു.
നരേന്ദ്രമോദിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത് യുഡിഎഫ്–ബിജെപി അന്തർധാരയ്ക്ക് തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന് വ്യക്തമാക്കണം.
ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ബഹുമുഖപോരാട്ടം വേണ്ടിവരും. എതിർക്കുന്നവർക്കെതിരേ ആരോപണങ്ങൾ കെട്ടിച്ചമച്ച് നീതിന്യായ വ്യവസ്ഥയെപ്പോലും കബളിപ്പിക്കുന്ന ഭരണമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്.
കേരളത്തിന് ധാരാളം പണം നൽകിയെന്നുപറഞ്ഞ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന് നൽകിയെന്നാണ് കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐ എം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കോട്ടയത്ത് കേരള കോൺഗ്രസ് എമ്മും മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം എല്‍ഡിഎഫ് മുന്നണിക്ക് ഉണ്ടാകും.
കേരളത്തിന് വേണ്ടിയുള്ള സമരത്തില്‍ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാന്‍ തയാറായില്ല. യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയും. ഡല്‍ഹി സമരം ചരിത്ര സംഭവമായി മാറി. ഡല്‍ഹിയില്‍ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്.
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചത് തെറ്റായ കണക്കുകളാണ്. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെ, ഭരണഘടന നൽകുന്ന അവകാശമാണ്. യുപിഎ കാലത്തെക്കാൾ അധികം നികുതി കേരളത്തിന് എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി അവകാശവാദമുയർത്തിയത്.
കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേശാഭിമാനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്യമം തുടരുകയാണ്. ദേശാഭിമാനി ഗൾഫ് വാരാന്തപ്പതിപ്പിന്റെ ആദ്യപതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ.
ഉത്തരാഖണ്ഡിൽ കയ്യേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റുകയും പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും രാജ്യത്തെ മതസൗഹാർദം തകർക്കാൻ സംസ്ഥാന സർക്കാരുകൾ തന്നെ ഇത്തരം കിരാത നടപടികളുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും വിഷയം സഭ നിർത
ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക് വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ് ലഭിക്കാനുള്ളത്.
യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുത്ത് രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത് പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു.
രാജ്യത്തിന്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നത്. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളം സമരം നടത്തുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തെ തകർത്തുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്.
ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളത്തിന്റെ സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്.