Skip to main content

പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ

ഓന്ത്‌ നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറുന്ന മുഖ്യമന്ത്രി!'
ഭരണത്തിലേറിയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും വാക്കിന് വ്യവസ്ഥയില്ലാത്ത ഒരാളാണ് താനെന്ന് മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെളിയിച്ചു കഴിഞ്ഞു. കുട്ടനാട്ടിൽ കാലങ്ങളായി നടന്നു വരുന്ന 'മൂലം വള്ളംകളിക്ക്' എംഎൽഎ റെജി ചെറിയാൻ പ്രാദേശിക അവധി ചോദിച്ചതിന് മുഖ്യമന്ത്രിയുടെ മൈക്കിൽ നിന്നു കേട്ട കമന്റിനെ ചൊല്ലി വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിച്ച മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലെ ചമ്പക്കുളം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി കോലം കത്തിച്ചിരിക്കുകയാണ്. 'പരിശോധിക്കാം' എന്ന് ഔദ്യോഗികമായ മറുപടി കൊടുത്ത മുഖ്യമന്ത്രി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് “ഒരു കാരണവശാലും കൊടുക്കില്ല” എന്ന് സ്വകാര്യമായി പറഞ്ഞത്. ഇത് ഈ സർക്കാരിന്റെ ഇരട്ടതാപ്പു വ്യക്തമാകുന്നതാണ്. എന്തിനാണ് മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളോട് ഇത്രയും വെറുപ്പ്‌. നിങ്ങളുടെ തന്നെ എംഎൽഎയോട് ഇതാണ് സമീപനമെങ്കിൽ, എങ്ങനെയാണു ഭരണത്തിൽ ഏകോപനമുണ്ടാകുന്നത്. നിൽകുമ്പോൾ ഒന്നും ഇരിക്കുമ്പോൾ മറ്റൊന്നും പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ!

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.