ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറുന്ന മുഖ്യമന്ത്രി!'
ഭരണത്തിലേറിയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും വാക്കിന് വ്യവസ്ഥയില്ലാത്ത ഒരാളാണ് താനെന്ന് മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെളിയിച്ചു കഴിഞ്ഞു. കുട്ടനാട്ടിൽ കാലങ്ങളായി നടന്നു വരുന്ന 'മൂലം വള്ളംകളിക്ക്' എംഎൽഎ റെജി ചെറിയാൻ പ്രാദേശിക അവധി ചോദിച്ചതിന് മുഖ്യമന്ത്രിയുടെ മൈക്കിൽ നിന്നു കേട്ട കമന്റിനെ ചൊല്ലി വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിച്ച മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലെ ചമ്പക്കുളം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി കോലം കത്തിച്ചിരിക്കുകയാണ്. 'പരിശോധിക്കാം' എന്ന് ഔദ്യോഗികമായ മറുപടി കൊടുത്ത മുഖ്യമന്ത്രി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് “ഒരു കാരണവശാലും കൊടുക്കില്ല” എന്ന് സ്വകാര്യമായി പറഞ്ഞത്. ഇത് ഈ സർക്കാരിന്റെ ഇരട്ടതാപ്പു വ്യക്തമാകുന്നതാണ്. എന്തിനാണ് മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളോട് ഇത്രയും വെറുപ്പ്. നിങ്ങളുടെ തന്നെ എംഎൽഎയോട് ഇതാണ് സമീപനമെങ്കിൽ, എങ്ങനെയാണു ഭരണത്തിൽ ഏകോപനമുണ്ടാകുന്നത്. നിൽകുമ്പോൾ ഒന്നും ഇരിക്കുമ്പോൾ മറ്റൊന്നും പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ!
