Skip to main content

കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം

കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം. കേരളത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (എഡ്ടെക്) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും ഒരുപോലെ മാതൃകയാക്കാൻ പര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘നൈപുണി വികസനത്തിലൂടെ കൗമാര ശാക്തീകരണം: ഭാവി മുന്നൊരുക്കത്തോടെ ലിറ്റിൽ കൈറ്റ്സ് -ഒരു പ്രചോദന കഥ' എന്ന പേരിലാണ്‌ റിപ്പോർട്ട്‌. കേരളത്തിലെ 2173 ഹൈസ്കൂളുകളിൽ 2018-ൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചാണ് യുനിസെഫ് പ്രത്യേക പഠനം നടത്തിയത്. കോർപ്പറേറ്റുകളെ ആശ്രയിക്കാതെ കൈറ്റ് സ്വന്തമായി രൂപകൽപ്പന ചെയ്ത പദ്ധതിയിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ അക്കാദമിക രംഗത്ത് ഫലപ്രദമായി ഉപയോഗിച്ചതായി പറയുന്നു. യൂറോപ്യൻ രാജ്യമായ ഫിൻലന്റ് ഇത് നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതും സ്വതന്ത്ര സോഫ്റ്റ്‍‍വെയ‍ർ ഉപയോഗിച്ചതുകൊണ്ട് കേരളം 3000 കോടി രൂപ ലാഭിച്ചു. കേരളത്തെ വിജ്ഞാന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും ഉയർത്താൻ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആക്കം കൂട്ടുമെന്നും യുനിസെഫ് റിപ്പോർട്ടിൽ പറയുന്നു. 

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.