Skip to main content

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം. മാധ്യമങ്ങളുടെ നിലനിൽപ്പിനും അത്‌ അത്യന്താപേക്ഷിതമാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷതയെന്നാൽ കാപട്യവും വർഗീയതയുടെ പക്ഷം ചേരലുമാണ്.

വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട്‌ മാധ്യമങ്ങൾക്ക്‌ ഉണ്ടാകണം. മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ് മലയാളിസംസ്‌കാരവും സമൂഹവും നിലകൊള്ളുന്നത്. ഭാഷയെ സംരക്ഷിക്കാനും വളർത്താനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്. ആ നിലയ്ക്ക്, വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനിൽപ്പിന്റെകൂടി പ്രശ്‌നമാണ്. ആ ഗൗരവത്തിൽ മാധ്യമങ്ങൾ അതിനെ കാണുന്നുണ്ടോ എന്നത് സംശയമാണ്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ വിജയിച്ചാൽ മലയാളഭാഷതന്നെ ഇല്ലാതാകും. ഭാഷ ഇല്ലാതായാൽ മലയാള പത്രപ്രവർത്തനത്തിന്റെ നിലനിൽപ്പും അപകടത്തിലാകും.

ഭാഷയുടെ വളർച്ചയ്ക്ക് മാധ്യമസംഭാവന വളരെ വലുതാണ്‌. ന്യൂജനറേഷൻ വാക്കുകളെക്കൂടി ഉൾപ്പെടുത്തുംവിധം മലയാള നിഘണ്ടു ഇടയ്ക്കിടെ പരിഷ്കരിക്കുന്നത് നന്നാകും. സാമ്രാജ്യത്വ ലോബി മാധ്യമമേഖലയിൽ ശക്തമാണ്. അതിന്റെ സ്വാധീനം ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പുകാലം വ്യാജവാർത്തകളുടെ കുത്തൊഴുക്കിന്റെ കാലമാണ്‌. ഇക്കാര്യത്തിൽ മാധ്യമങ്ങൾ സ്വയംവിമർശനവും ആത്മപരിശോധനയും നടത്തുന്നത് നന്നാകും.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.