Skip to main content

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും. ആരുടെ മുന്നിലും നമ്മൾ ദയാവായ്‌പിനുവേണ്ടി കെഞ്ചില്ല. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശം ലഭിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ കാര്യം നിർവഹിക്കാനുള്ളതല്ല ഭരണഘടന. ഫെഡറൽ തത്വങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ, തുടർചർച്ചയിൽ കേന്ദ്ര ധനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ പങ്കെടുത്തില്ല. ഈ മാസം നൽകേണ്ട പണം വേണമെങ്കിൽ കേസ്‌ പിൻവലിക്കണമെന്നാണ്‌ ആവശ്യം. കേരളത്തിന്‌ അവകാശപ്പെട്ട 1.07 ലക്ഷം കോടി രൂപയെക്കുറിച്ച്‌ മിണ്ടുന്നുപോലുമില്ല. സംസ്ഥാനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക തിരിച്ച്‌ കേരളത്തിനു മാത്രം ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ആവശ്യത്തിലേറെ നൽകുകയും ചെയ്യുന്നു. കേരളം, അർഹർക്ക്‌ പട്ടയം കൊടുക്കുന്നതുപോലെതന്നെ ജനങ്ങളുടെ ആവശ്യം കണ്ടുകൊണ്ട്‌ നിരവധി ഇടപെടൽ നടത്തുന്നുണ്ട്‌. ആ ഇടപെടലുകൾക്കുള്ള പണവും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്‌. ഇത്തരം കാര്യത്തിൽ കേരളം ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണ്‌ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ളത്‌. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ്‌ ബിജെപിക്കൊപ്പംനിന്ന്‌ സർക്കാരിനെ എതിർക്കുകയാണ്‌. എന്തായാലും നാടൊന്നാകെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ അണിനിരക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.