Skip to main content

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാവാണ് സഖാവ് എൻ ശ്രീധരൻ

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി. കോൺഗ്രസ് നേതൃഭരണത്തിന്റെ പൊലീസ്– -ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായി പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57-ാം വയസ്സിൽ വേർപാടുണ്ടായത്. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. നാവികത്തൊഴിലാളിയായും ബീഡിത്തൊഴിലാളിയായും ജീവിതം തുടങ്ങിയ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ്‌ സെക്രട്ടറിയായി. പിന്നീട് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. ഒരാൾ എങ്ങനെ കമ്യൂണിസ്റ്റ് ആകാമെന്നതിന് നിരവധി കാര്യങ്ങൾ എൻ എസിന്റെ ജീവിതത്തിൽനിന്ന്‌ പഠിക്കാനാകും.

ഇ എം എസ് മുതൽ നായനാർവരെയുള്ളവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ശത്രുവർഗ ആക്രമണങ്ങൾ എത്ര ക്രൂരമായിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇടതുപക്ഷക്കാരും ഒരേ മനസ്സോടെ എങ്ങനെ അണിനിരക്കണമെന്ന് എൻ എസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേർന്നുള്ള മുക്കൂട്ടു മുന്നണി അന്നും സജീവമായിരുന്നു. ഇതിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ബദൽ മാധ്യമങ്ങളുടെ പ്രചാരവും കരുത്തും വർധിപ്പിക്കേണ്ടതിന്റെ അനിവാര്യത എൻ എസ് അടിവരയിട്ടിരുന്നു.

മുതലാളിത്ത സമ്പദ്ഘടന നാട്ടിൽ ദാരിദ്ര്യവും അന്തരവും സൃഷ്ടിച്ചത് എങ്ങനെയെന്നും അതിനെ അഭിമുഖീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തു ചെയ്‌തെന്നും മനസ്സിലാക്കാൻ എൻ എസിനെപ്പോലുള്ള നേതാക്കളുടെ സ്മരണ ഉപകരിക്കും.ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി കേരളത്തെ മാറ്റിത്തീർത്തതിൽ എൻ എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കും കമ്യൂണിസ്റ്റ്‌ പാർടിക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങൾക്കും വലിയ പങ്കുണ്ട്. ഈ സംസ്ഥാനത്ത് ഇടതുപക്ഷ നേതൃഭരണം തുടർച്ചയായി ഉണ്ടാകണം എന്നതായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ സ്വപ്നം. അത് ഇന്ന് യാഥാർഥ്യമായി. എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അജൻഡയുമായി ഹിന്ദുത്വശക്തികൾ ഇറങ്ങിയിരിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാൻ കേരളത്തിൽ എൽഡിഎഫിന്റെ സമ്പൂർണവിജയം ഉണ്ടാകണം. അതിന് ഉറച്ച മനസ്സോടെ മുന്നോട്ടുപോകുന്നതിന് കരുത്തുപകരുന്നതാണ് എൻ എസ് സ്മരണ.
 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.