Skip to main content

കേരളത്തിൽ മുടങ്ങിയത് 15 റെയിൽ പദ്ധതി

കേരളം സഹകരിച്ചിട്ടും നടപ്പാക്കാതെ കിടക്കുന്നത് 15 റെയിൽ പദ്ധതികൾ. റെയിൽവേ വികസനത്തിന് സംയുക്ത സംരംഭ കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെങ്കിലും കേന്ദ്ര സഹകരണമില്ലാത്തതുകൊണ്ട് റെയിൽ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് അങ്കമാലി-എരുമേലി ശബരി പാത. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ആ ഭാഗം കമീഷൻ ചെയ്തില്ല. അങ്കമാലി-എരുമേലി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിൻ്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 2021 ജനുവരി ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി ഡിപിആർ സമർപ്പിച്ചുവെങ്കിലും പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിനുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. 1998ൽ അനുവദിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ പദ്ധതിയുടെ സർവേ നടപടിയും ആരംഭിച്ചിട്ടിച്ചില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി യാഥാർഥ്യമായിട്ടില്ല. നേമം ടെർമിനലിന് 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി കല്ലിടുകയും പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചില്ല. കൊല്ലം മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചില്ല.

കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാത പൂർത്തിയായത്. 2008ൽ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ പദ്ധതിക്കും അനുമതി നൽകിയിട്ടില്ല. 2018ൽ പ്രഖ്യാപിച്ച എറണാകുളം-ഷൊർണൂർ മൂന്നാം പാത, ഷൊർണൂർ-എറണാകുളം നാലാം പാത, എറണാകുളം-തിരുവനന്തപുരം മൂന്നും നാലും പാത എന്നിവയും പരിഗണിച്ചിട്ടില്ല. ജനശതാബ്ദിയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.

2020 ജൂണിൽ ഡിപിആർ സമർപ്പിച്ചെങ്കിലും റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതിയും ലഭ്യമായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.