Skip to main content

ഡോ. എം എസ്‌ സ്വാമിനാഥന്റെ നിര്യാണം കാര്‍ഷിക മേഖലയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും നികത്താനാകാത്ത നഷ്‌ടം

ഇന്ത്യന്‍ ജനത എന്നും ഓര്‍മ്മിക്കുന്ന ശാസ്‌ത്രജ്ഞന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡോ. എം എസ്‌ സ്വാമിനാഥന്‍. ശാസ്‌ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന്‌ അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കി. ഭക്ഷ്യക്ഷാമത്തില്‍ നിന്ന്‌ മാത്രമല്ല, അമേരിക്കയെ ആശ്രയിക്കുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്തി. ജനിതക മാറ്റം വരുത്തിയ വിളകള്‍ അടക്കമുള്ള എല്ലാ ആധുനിക ശാസ്‌ത്രീയ കൃഷി രീതിക്കുവേണ്ടിയും അദ്ദേഹം എന്നും ഉറച്ച നിലപാടെടുത്തു. അദ്ദേഹത്തിന്റെ നിര്യാണം കാര്‍ഷിക മേഖലയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും നികത്താനാകാത്ത നഷ്‌ടമാണ്.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.