Skip to main content

കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം

കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോൺഗ്രസ് നേതാവായ താങ്കൾ മാറി എന്നത് ലജ്ജാകരമാണ്.

ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രതിഭാശാലിയായിരുന്ന കെപിപി നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇലക്ട്രോണിക് കമ്പിനിയാണ് കെൽട്രോൺ. കേരളീയർ, ടിവി പരിചയപ്പെട്ടത് പോലും കെൽട്രോൺ ടിവിയിലൂടെയാണ്. 2006ലെ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, കൽക്കത്ത മഹാനഗരത്തിലെ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ കരാർ ലഭിച്ചത് കെൽട്രോണിനാണ്. പൂന മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന സർവ്വലൈൻസ് സിസ്റ്റം സ്ഥാപിച്ചത് കെൽട്രോണായിരുന്നു.

ഡിഫൻസ്, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങൾ, സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ അപൂർവ്വം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെൽട്രോൺ. ചന്ദ്രയാൻ പേടകത്തിൽ പോലും കെൽട്രോണിന്റെ കയ്യൊപ്പ് ഉണ്ട്. പൊതുമേഖലയിൽ ഒന്നും ശരിയാവില്ല എന്ന ഉദാരവത്കരണ വക്താക്കളുടെ നാവായി തിരുവഞ്ചൂരിനെ പോലെയുള്ള ഒരു ജനപ്രതിനിധി തരം താഴാൻ പാടില്ലായിരുന്നു.

കേരളീയരുടെ വീടുകളിൽ വർഷങ്ങൾക്ക് മുൻപ് സുപരിചിതമായിരുന്ന ബ്ലാക്ക് & വൈറ്റ് ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവയെല്ലാം കെൽട്രോണിന്റേതായിരുന്നു. തിരുവഞ്ചൂരിന്റെ പാർട്ടി 1991 മുതൽ നടപ്പിലാക്കിയ ഇറക്കുമതി ഉദാരവത്കരണ നയം മൂലമാണ് ഇലട്രോണിക് മേഖലയിലെ ദേശീയ കമ്പിനിയായ ഭാരത് ഇലക്ട്രോണിക്‌സും, കെൽട്രോണും പ്രതിസന്ധി നേരിട്ടത്. ഈ പ്രശ്നങ്ങളെ സുധീരം നേരിട്ട്, ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള സ്ഥാപനമാണ് കെൽട്രോൺ.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരെയും, തൊഴിലാളികളെയും പരസ്യമായി അപമാനിക്കുകയാണ് തിരുവഞ്ചൂർ ചെയ്തത്. കെൽട്രോണിനെ തകർക്കാൻ മാത്രം സഹായിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.