Skip to main content

സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുന്നു

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ്‌ നീക്കം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേന്ദ്ര ഏജൻസികളാകെ കേരളത്തിൽ വട്ടമിട്ട്‌ ചുറ്റിയിരുന്നു. വ്യാപക കുപ്രചാരണങ്ങൾ നടത്തി. അതെല്ലാം മറികടന്ന്‌ എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി. എന്നാൽ, വേട്ടയാടൽ തുടരുകയാണ്‌.

അടാട്ട്‌ ബാങ്ക്‌ കൊള്ളയടിച്ച്‌ മുടിച്ച ചിലർ ഇപ്പോൾ സഹകരണ മേഖലയുടെ വാച്ച്‌ ഡോഗായി മാറുകയാണ്‌. പുത്തൂർ സഹകരണ ബാങ്കിലും കോൺഗ്രസ്‌ കൊള്ള നടത്തി. ഈ രണ്ടു ബാങ്കുകളിലും തെരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റി.

2,49,000 കോടി രൂപയാണ്‌ കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിന്റെ കുതിപ്പിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കുന്ന ബിജെപി സഹകരണ മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്‌. നേരത്തെ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ സർക്കാരുകളും ഇതേ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഭരണഘടന പ്രകാരം സഹകരണ മേഖല സംസ്ഥാന പട്ടികയിലാണ്‌. എന്നാൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ ചുമതല നൽകി. സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത്‌ പ്രതിസന്ധിയിലാക്കുകയാണ്‌ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.