Skip to main content

മാവൂർ ഗ്വാളിയോർ റയോൺസിന്റെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കും

വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കായി സർക്കാർ ഏറ്റെടുത്തു നൽകിയിരുന്നു. ഇതുകൂടാതെ കമ്പനി നേരിട്ട് 82.37 ഏക്കർ ഭൂമി പിന്നീട് വാങ്ങുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടി വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത സാഹചര്യത്തിൽ മാവൂർ ഗ്വാളിയോർ റയോൺസിന്റെ പക്കലുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിനായി 2006ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായി കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്.

2017ൽ പിണറായി വിജയൻ സർക്കാർ വീണ്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാൽ, ആ ഉത്തരവിനെതിരായും കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയാണുണ്ടായത്. ആ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തു വരികയാണ്. ഇതിനായി സർക്കാർ ഒരു സ്‌പെഷൽ ഓഫീസറെ തന്നെ നിയമിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി ഹൈക്കോടതി ആവശ്യപ്പെട്ട കൂടുതൽ രേഖകൾ ജില്ലാ കളക്ടർ 2022 ഒക്ടോബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് വീണ്ടും കോടതിയുടെ മുൻപിൽ കൊണ്ടുവന്നു തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്.

ഭൂമി ലഭ്യമാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾക്കായി ഉപയോഗിക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.