Skip to main content

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ ഭരണത്തിൽ നിന്ന് ഇറക്കിവിടണം

വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത്‌ വെറുപ്പിന്റെ വക്താക്കളാണ്‌. ഈ ഭരണം ഇല്ലാതാക്കണം.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കമാണ്‌ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇതിനെ മറികടക്കാനാണ്‌ പ്രതിപക്ഷ പാർടികൾ ചേർന്ന്‌ ‘ഇന്ത്യ’ എന്ന മതനിരപേക്ഷസഖ്യം രൂപീകരിച്ചിട്ടുള്ളത്‌. മതവാദികളെ ഭരണത്തിൽനിന്ന്‌ ഇറക്കിവിടുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന രാഷ്‌ട്രീയ കാലഘട്ടത്തിൽ, പെൺകുട്ടികൾ കൂടുതൽ ഊർജസ്വലരായി മുൻനിരയിലേക്ക്‌ വരണം. ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റുന്നതിനെതിരെ ആർദ്രമായ മനസ്സോടെ, പഠനത്തോടൊപ്പം, വിദ്യാർഥിനികളും ഉണ്ടാകണം. പരിഷ്‌കാരത്തിന്റെ പേരുപറഞ്ഞ്‌ പാഠപുസ്‌തകങ്ങളിൽപോലും മനുസ്‌മൃതി കുത്തിനിറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നത്‌. സ്‌ത്രീയെ വെറും ഉപഭോഗവസ്‌തുവായി കാണുന്ന മനുസ്‌മൃതിയിൽ ഊന്നിയുള്ള വിദ്യാഭ്യാസനയത്തിനെതിരെ ശാസ്‌ത്രബോധത്തിൽ ഊന്നിയുള്ള പോരാട്ടത്തിന്‌ പൊതുസമൂഹം തയ്യാറാകണം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.