Skip to main content

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന വെറുപ്പിന്റെ പ്രചാരകരെ ഭരണത്തിൽ നിന്ന് ഇറക്കിവിടണം

വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത്‌ വെറുപ്പിന്റെ വക്താക്കളാണ്‌. ഈ ഭരണം ഇല്ലാതാക്കണം.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കമാണ്‌ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇതിനെ മറികടക്കാനാണ്‌ പ്രതിപക്ഷ പാർടികൾ ചേർന്ന്‌ ‘ഇന്ത്യ’ എന്ന മതനിരപേക്ഷസഖ്യം രൂപീകരിച്ചിട്ടുള്ളത്‌. മതവാദികളെ ഭരണത്തിൽനിന്ന്‌ ഇറക്കിവിടുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

രാജ്യത്തെ ഇരുട്ടിലേക്ക്‌ നയിക്കുന്ന രാഷ്‌ട്രീയ കാലഘട്ടത്തിൽ, പെൺകുട്ടികൾ കൂടുതൽ ഊർജസ്വലരായി മുൻനിരയിലേക്ക്‌ വരണം. ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റുന്നതിനെതിരെ ആർദ്രമായ മനസ്സോടെ, പഠനത്തോടൊപ്പം, വിദ്യാർഥിനികളും ഉണ്ടാകണം. പരിഷ്‌കാരത്തിന്റെ പേരുപറഞ്ഞ്‌ പാഠപുസ്‌തകങ്ങളിൽപോലും മനുസ്‌മൃതി കുത്തിനിറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നത്‌. സ്‌ത്രീയെ വെറും ഉപഭോഗവസ്‌തുവായി കാണുന്ന മനുസ്‌മൃതിയിൽ ഊന്നിയുള്ള വിദ്യാഭ്യാസനയത്തിനെതിരെ ശാസ്‌ത്രബോധത്തിൽ ഊന്നിയുള്ള പോരാട്ടത്തിന്‌ പൊതുസമൂഹം തയ്യാറാകണം.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.