Skip to main content

സഖാവ് ഹോചിമിൻ ദിനം

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 54 വർഷം.

വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചിമിൻ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അധിനിവേശ ശക്തികൾക്കെതിരായ വിയറ്റ്നാം ജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിന്നു. ജപ്പാൻ, ഫ്രാൻസ്, അമേരിക്ക എന്നീ മൂന്ന് പ്രബല ശക്തികൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ പ്രക്ഷോഭങ്ങളും വിജയവും ഏകീകൃത വിയറ്റ്നാം രൂപീകരണവും ഇപ്പോഴും ആവേശകരമായ ഓർമ്മകളാണ്.

ജപ്പാനെതിരായ യുദ്ധം കഴിഞ്ഞ് വീണ്ടും പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് സേനയെ കമ്മ്യൂണിസ്റ്റ് പാർടിയും ജനങ്ങളും പരാജയപ്പെടുത്തുന്നത്. ഇതോടെയാണ് ലോകപോലീസ് ചമയുന്ന അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. തുടർന്ന് രണ്ടുപതിറ്റാണ്ടോളം അമേരിക്ക സർവ്വസന്നാഹങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർടിക്കും വിയറ്റ്നാം ജനതക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. ഏകീകൃത വിയറ്റ്നാം രൂപീകരണത്തിന് മുൻപ് സ. ഹോചിമിൻ മരണപ്പെട്ടിരുന്നു. 1969 സെപ്തംബർ 2നാണ് സഖാവ് മരണമടഞ്ഞത്.

സ. ഹോചിമിൻ തന്റെ രാജ്യത്തിന്റെ മൂർത്തമായ അവസ്ഥകളെക്കുറിച്ച് സമഗ്രമായ അറിവും, പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും, ജനങ്ങളിൽ അപാരമായ വിശ്വാസവും ഉണ്ടായിരുന്നു. വിപ്ലവം ഒരു ശാസ്ത്രവും കലയുമാണ് എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമായി കാണിച്ചുതന്നു. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിച്ച്, ഹോചിമിൻ വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുകയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തി തന്റെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

സഖാവിന്റെ മരണശേഷം വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം ഇപ്പോഴും സ്വപ്നമായി മാത്രം നിലനിൽക്കുകയാണ്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് നാടിന് ചേർന്ന രീതിയിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകുന്നു. ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സ. ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും. 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.