Skip to main content

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക് മടക്കി നൽകണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്‌ തയ്യാറാണോ?

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ്‌ എംആർഎഫിന്‌ പിഴയിട്ടത്‌. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന്‌ പിഴ ഈടാക്കി കർഷകർക്ക്‌ മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ്‌ തയ്യാറാണോ?

ടയർ കമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ്‌ തുറന്നുകാട്ടിയത്‌. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്‌ക്കാനായിരുന്നു ഉത്തരവ്‌. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.

നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌ കൊണ്ടുവന്ന ആസിയൻ കരാറാണ്‌. അരലക്ഷം കോടിയിലധികം വരുമാന നഷ്‌ടമാണ്‌ റബർ മേഖലയ്‌ക്കുണ്ടായത്‌. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്‌. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ആസിയൻ കരാർ മൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്‌. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ്‌ പറഞ്ഞു. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പ്‌ തന്നിരുന്നു. കരാർ ഒപ്പിട്ടത്‌ തെറ്റാണെന്ന്‌ കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ? തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന്‌ കേരളത്തിന്‌ ഒന്നിച്ച്‌ ആവശ്യപ്പെടാം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.