Skip to main content

ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്.

മധ്യപ്രദേശ്: ദളിത് കൗമാരക്കാരൻ കൊല്ലപ്പെട്ടു. സഹോദരിയോട് ലൈംഗികാതിക്രമം കാട്ടിയവരാണ് ഈ കുട്ടിയെ കൊന്നത്. ലൈംഗികാതിക്രമക്കേസ് പിൻവലിക്കാൻ സഹോദരിയെ നിർബന്ധിച്ച ആൾക്കൂട്ടം അമ്മയെ വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു.

മഹാരാഷ്ട്ര: അഹമ്മദ് നഗർ ജില്ലയിലെ ദളിത് വിഭാഗത്തിൽപ്പെട്ട നാലുപേരെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചു. കന്നുകാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഈ മർദ്ദനം.

ഉത്തർപ്രദേശ്: ദളിത് യുവാവുമായി ഫോണിൽ സംസാരിച്ചതിന് 15 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സുള്ള സഹോദരനും വീട്ടിലെ മറ്റ് മുതിർന്നവരും ചേർന്ന് കൊലപ്പെടുത്തി.

സബ്കാസാഥ് സബ്കാവികാസ് എന്ന വ്യാജമുദ്രാവാക്യം ഉയർത്തി ഹിന്ദുരാഷ്ട്രസ്ഥാപന പദ്ധതി ഇവർ നടപ്പാക്കുന്നത് ഇപ്രകാരമാണ്.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.