Skip to main content

ഓണം ആഘോഷിക്കാനാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു

ഓണം ആളുകൾക്ക്‌ സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ്‌ ഏതാനം ആഴ്‌ചകൾ മുമ്പ്‌ വരെ ചിലർ നടത്തിയത്‌. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക്‌ പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.

പ്രയാസമനുഭവിക്കുന്നവർക്ക്‌ പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ്‌ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഐതീഹ്യത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണ്‌. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ആഘോഷിക്കുകയാണ്.

ഈ ഓണത്തിന്‌ ഉണ്ടാകില്ലെന്ന്‌ ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്‌. ഓണക്കാലത്ത്‌ ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന്‌ വിതരണം ചെയ്‌തത്‌ 18,000 കോടി രൂപയാണ്‌. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ്‌ ഓണത്തിന്റെ ഐതീഹ്യം. എന്നാൽ, ലോകവും രാജ്യവും അതുപോലെയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്‌.

ഭരണ സംവിധാനത്തിന്റെ പ്രാഥമിക കടമ ജനക്ഷേമമുറപ്പാക്കലാണ്‌. എല്ലാവരെയും ഒന്നുപോലെ കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ നടക്കുന്നത്‌. പൊതുവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടു. പണമുണ്ടെങ്കിലേ ചികിത്സിക്കാനാവൂ എന്നതിന്‌ മാറ്റം വന്നു. സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട്‌ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. നാല്‌ ലക്ഷം കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ നൽകിയതോടെ 16 ലക്ഷമാളുകൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന അവസ്ഥയിലെത്തി.

അതിദരിദ്രരെ പരമ ദാരിദ്ര്യത്തിൽ നിന്ന്‌ മോചിപ്പിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്‌. ഓരോ കുടുംബത്തെയും അടിസ്ഥാനമാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അതിദരിദ്രരില്ലാത്ത കേരളമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.