Skip to main content

വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അൽപ ദിവസം മുൻപാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രെയിനിൽ മൂന്നാളുകളെ യാതൊരു കാരണവും ഇല്ലാതെ വെടിവച്ച് കൊന്നത്. കാഴ്ച്ചയിൽ മുസ്‌ലിം ആയിരുന്ന മനുഷ്യരാണ് എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെട്ടത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അനുനിമിഷം നടക്കുന്നത്. ശാന്തസ്വഭാവമുള്ള വളർത്തു മൃഗമായ പശുവിന്റെ പേരിൽ എത്ര മനുഷ്യരാണ് ഈ രാജ്യത്ത് നിഷ്കരുണം കൊലചെയ്യപ്പെട്ടത്. ചില സംഭവങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ വാർത്തയോ പുറത്ത് വരുമ്പോൾ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. ഒന്നുറക്കെ കരയാൻ പോലുമാകാത്ത എത്രയോ മനുഷ്യർ ഈ രാജ്യത്ത് മരിച്ച് ജീവിക്കുന്നു എന്നത് സാമാന്യ മനുഷ്യർക്ക് അസ്വസ്ഥതയോടെ ചിന്തിക്കാതിരിക്കാനാവില്ല.

രാജ്യത്ത് അധികാരത്തിലുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ പ്രചാരണം എത്രമാത്രം ഭീകരമായാണ് മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആർഎസ്എസ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയും യുക്തിബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. നവോത്ഥാനചിന്തയെ ഇല്ലാതാക്കാനും വർഗീയത ശക്തിപെടുത്താനുമുള്ള ആർഎസ്എസ് പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഇന്നോളം നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒന്ന് കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.