Skip to main content

രാജ്യത്ത്‌ പൊതുവിതരണ സംവിധാനം പ്രഹസനമായി

രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന്‌ പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി. വിപണി ഇടപെടലിനുൾപ്പെടെ കേന്ദ്രം പണം നൽകാതിരുന്നിട്ടും ആഭ്യന്തരമേഖലയിലെ ഇടപെടൽകൊണ്ട്‌ കേരളത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനായി. പ്രതിസന്ധികൾക്കിടയിലും 60 ലക്ഷത്തോളം ആളുകൾക്ക്‌ ക്ഷേമപെൻഷൻ നൽകിത്തുടങ്ങി. ഓണവിപണിയിൽ യഥേഷ്‌ടം സാധനങ്ങൾ എത്തിച്ച്‌ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 13 ഇനത്തിന്‌ ഏഴു വർഷത്തിലധികമായി വില കൂട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ട്‌ നികുതിവരുമാനം 40,000 കോടിയിൽനിന്ന്‌ 70,000 കോടിയിലേക്ക്‌ വർധിപ്പിക്കാനായി. ഇന്ത്യയിൽ തൊഴിലില്ലായ്‌മ നിരക്ക്‌ അനുദിനം കൂടുകയാണ്‌. കേന്ദ്ര സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 28 ലക്ഷത്തോളം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ്‌ സർവേ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്‌ 12.9ൽ നിന്ന്‌ ഏഴു ശതമാനമാക്കാനായി. ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ നിയമനം നടത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.