Skip to main content

അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുന്നു

എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം. ഭിന്നിപ്പിച്ച് ഭരിച്ചും വർഗീയവും വംശീയവുമായ വികാരങ്ങൾ ആളിക്കത്തിച്ചും അടക്കിവാണ 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്ത്വ' ശക്തികളെ നമ്മൾ കെട്ടുകെട്ടിച്ചത് ധീരദേശാഭിമാനികൾ ഒഴുക്കിയ ചോരയും വിയർപ്പും കൊണ്ടാണ്. ഭിന്നിപ്പിന്റെ ശക്തികൾ പുതിയ രൂപത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും നേർക്ക് വാളോങ്ങി നിൽക്കുകയാണ്. രാജ്യത്ത് അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇതിനെതിരായ സംഘടിത പോരാട്ടങ്ങൾക്ക് നാം തയ്യാറാവണം. ഈ സ്വാതന്ത്ര്യദിനം അതിന് നമുക്ക് കരുത്താവട്ടെ. ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.