Skip to main content

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുന്നു

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. ഇതിന്‌ കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും. സംസ്ഥാനത്തുനിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതമടക്കം നിഷേധിക്കുന്നു. കോവിഡ്‌കാലത്ത്‌ അഞ്ചുശതമാനംവരെ അനുവദിച്ച വായ്‌പാനുമതി ഇപ്പോൾ മൂന്നുശതമാനമാക്കി. ഇതിലും മൂന്നിലൊന്നിലേറെ നിഷേധിക്കുന്നു. വായ്‌പാവകാശം പൂർണമായും നേടാനുള്ള ശ്രമം തുടരും. റവന്യുവരുമാനത്തിന്റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്നു. 35 ശതമാനം മാത്രമാണ്‌ വിവിധ കേന്ദ്ര വിഹിതങ്ങൾ. ബിഹാറിന്റെ റവന്യുവരുമാനത്തിന്റെ 75 ശതമാനം കേന്ദ്രവിഹിതമാണ്‌. രാജ്യത്തെ റവന്യുവരുമാനത്തിന്റെ 65 ശതമാനം കേന്ദ്രത്തിന്‌ കിട്ടുന്നു. എന്നാൽ, ആകെ റവന്യുചെലവിന്റെ 64 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. ഈ വരുമാന വിടവിന്റെ പ്രത്യാഘാതം സഹിക്കേണ്ട മുൻനിര സംസ്ഥാനമാണ്‌.

സർക്കാർ ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യവും ഉറപ്പാക്കും. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ ഇവ നൽകും. ക്ഷാമബത്ത മാത്രമാണ്‌ കുടിശ്ശിക. കേന്ദ്രത്തിൽ പത്തുവർഷത്തിലൊരിക്കലാണ്‌ ശമ്പള പരിഷ്‌കരണം. മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ല. എന്നാൽ, കേരളത്തിൽ കോവിഡ്‌ കാലത്തുപോലും ശമ്പള പരിഷ്‌കരണം ഉറപ്പാക്കി. ഇതിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും നൽകി. ലീവ്‌ സറണ്ടർ നൽകുന്നു. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ കേന്ദ്ര നിലപാടും കാത്തിരിക്കേണ്ടിവരുന്നു. ദേശീയ പെൻഷൻ ഫണ്ടിലേക്ക്‌ ഒടുക്കിയ തുക അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.