Skip to main content

സഖാവ് പി കെ കുഞ്ഞച്ചൻ ഓർമ്മദിനം

സഖാവ് പി കെ കുഞ്ഞച്ചന്റെ വേർപാടിന് മുപ്പത്തിരണ്ട് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളോടും സാമൂഹ്യ അനീതിയോടും സന്ധിയില്ലാതെ സമരം ചെയ്ത സഖാവ്, പാർടി കേന്ദ്ര കമ്മിറ്റി അംഗമായും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂറിലെ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ്, കേരളത്തിൽ കർഷകത്തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നത്തിൽ പ്രധാന പങ്ക് വഹിച്ചു. രാജ്യസഭയിലും നിയമസഭയിലും മികച്ച പാർലിമെന്ററിയൻ പ്രവർത്തനം സഖാവ് കാഴ്ച്ച വച്ചു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭീകര മർദ്ദനത്തിന് ഇരയായ സഖാവ് സമര- പ്രക്ഷോഭങ്ങളിലെ ആവേശ സാന്നിധ്യമായിരുന്നു. പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാനും അവയെ മുറിച്ചു കടക്കാനും സഖാവ് പി കെ കുഞ്ഞച്ചന്റെ ഓർമ്മകൾ നമുക്ക് കരുത്തു പകരും.

 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.