Skip to main content

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഡാറ്റാ ചോർച്ച സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം കത്തയച്ചു

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നതുമായ് ബന്ധപ്പെട്ട്, സമഗ്രാന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം എം പി കത്തയച്ചു.

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, മുൻ കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്രസ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പക്കലുള്ള വിവരങ്ങളും രേഖകളും ചോരുന്നത് തുടർക്കഥയാവുകയാണെന്ന് സ. എ എ റഹീം കത്തിൽ സൂചിപ്പിച്ചു. AIIMS അടക്കമുള്ള ആതുരസേവന രംഗത്തെ പ്രധാന സ്ഥാപനങ്ങൾക്ക് നേരെ റാൻസംവെയർ അക്രമങ്ങൾ ഉണ്ടായിട്ടും സൈബർ സുരക്ഷ ശക്തമാക്കാത്തത് കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയാണ്.

വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും ഐക്യരാഷ്ട്ര സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷാവസാനം വരെ ആരോഗ്യമേഖലയിൽ 1.9 ബില്യണിലധികം സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കാനുള്ള ഒരു മാസ്റ്റർ പ്ലാനും കേന്ദ്രസർക്കാരിൻ്റെ കൈവശമില്ല.

ഇപ്പൊൾ നടന്നിട്ടുള്ള ഡാറ്റാ ചോർച്ച അതീവ ഗൗരവമുള്ളതാണെന്നും, സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ ഡാറ്റ സംബന്ധിച്ച സൈബർ സുരക്ഷ ശക്തമാക്കണമെന്നും കത്തിലൂടെ സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.