Skip to main content

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഡാറ്റാ ചോർച്ച സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം കത്തയച്ചു

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നതുമായ് ബന്ധപ്പെട്ട്, സമഗ്രാന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം എം പി കത്തയച്ചു.

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, മുൻ കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്രസ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പക്കലുള്ള വിവരങ്ങളും രേഖകളും ചോരുന്നത് തുടർക്കഥയാവുകയാണെന്ന് സ. എ എ റഹീം കത്തിൽ സൂചിപ്പിച്ചു. AIIMS അടക്കമുള്ള ആതുരസേവന രംഗത്തെ പ്രധാന സ്ഥാപനങ്ങൾക്ക് നേരെ റാൻസംവെയർ അക്രമങ്ങൾ ഉണ്ടായിട്ടും സൈബർ സുരക്ഷ ശക്തമാക്കാത്തത് കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയാണ്.

വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും ഐക്യരാഷ്ട്ര സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷാവസാനം വരെ ആരോഗ്യമേഖലയിൽ 1.9 ബില്യണിലധികം സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കാനുള്ള ഒരു മാസ്റ്റർ പ്ലാനും കേന്ദ്രസർക്കാരിൻ്റെ കൈവശമില്ല.

ഇപ്പൊൾ നടന്നിട്ടുള്ള ഡാറ്റാ ചോർച്ച അതീവ ഗൗരവമുള്ളതാണെന്നും, സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ ഡാറ്റ സംബന്ധിച്ച സൈബർ സുരക്ഷ ശക്തമാക്കണമെന്നും കത്തിലൂടെ സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.