Skip to main content

റെയിൽവേയെ പാളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ

യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.

ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നു. ഇതരവിഭാഗം ജീവനക്കാർ ഇതിലേറെ സമയം പണിയെടുക്കേണ്ട സ്ഥിതിയാണ്‌. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ, നിയമനനിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ്‌ ആവർത്തിക്കുന്ന അപകടങ്ങള്‍.

എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ എന്നിവരുടെ അടക്കം തസ്‌തികകളാണ്‌ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്‌. ഉത്തരറെയിൽവേയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുകൾ 38,754 എണ്ണം. മധ്യ റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്ന 28,650 തസ്‌തികയിൽ പകുതിയോളം സുരക്ഷാവിഭാഗത്തിലാണ്‌. ട്രെയിൻ സർവീസ്‌ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രം സുരക്ഷാവിഭാഗത്തെ പൂർണമായും അവഗണിക്കുന്നു. ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാരുടെ 392 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.

2022–23ൽ സിഗ്നൽ മറികടന്നത്‌ അടക്കം മൊത്തം 162 അപകടമാണ്‌ ഉണ്ടായത്‌. അമിതജോലിഭാരമാണ്‌ ഇതിനു കാരണമെന്ന്‌ റെയിൽവേ അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത്‌ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ്‌ സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. വന്ദേ ഭാരത്‌ ട്രെയിനുകൾ നിലവിലെ ട്രാക്കുകളിൽ വേഗത്തിലോടിക്കാൻ ശ്രമിക്കുന്നത്‌ ഇതര ട്രെയിൻ സർവീസുകളെ സമ്മർദത്തിലാക്കുന്നു. റെയിൽവേ ബജറ്റ്‌ പോലും അവസാനിപ്പിച്ച മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ പടിപടിയായി തകർക്കുകയാണ്‌

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.