സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.
മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.
സിപിഐ എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ. എം എ ബേബിക്ക് എകെജി സെന്ററിൽ ആവേശോജ്ജ്വല സ്വീകരണം.
അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, മധുരയിലെ പാർടി സ്ഥാപക നേതാക്കളിലൊരാളായ സഖാവ് രാമമൂർത്തിയുടെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിച്ചു.
ഇരുപത്തിനാലാം പാർടി കോൺഗ്രസ് സിപിഐ എം ജനറൽ സെക്രട്ടറിയായി സഖാവ് എം എ ബേബിയെ തെരഞ്ഞെടുത്തു.
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് തിരഞ്ഞെടുത്ത പാർടി പോളിറ്റ് ബ്യുറോ അംഗങ്ങൾ
കേരളത്തിൽ നിന്നുള്ള സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള സിപിഐ എം പാർടി കോൺഗ്രസുകളുടെ സംക്ഷിപ്ത റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ച ലഘുലേഖ മുതിർന്ന പാർടി നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള, പാർടി പോളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ സ. പ്രകാശ് കാരാട്ടിന് ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് കൈമാറി.
പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം 24ാം പാർടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് പാർടി കോൺഗ്രസ് പ്രതിനിധികൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സ. സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി.
സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാൽ ഇതിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല.
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.