Skip to main content

ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു; ജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കുകയും സമാധാനവും ഐക്യവും നിലനിർത്തുകയും വേണമെന്ന് അഭ്യർഥിക്കുന്നു

ഇന്നലെ (നവംബർ 10) രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു. സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഡൽഹിയുടെെ സമീപ പ്രദേശങ്ങളിൽ നിന്ന് വൻ തോതിൽ സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തിയെന്ന റിപ്പോർട്ട് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അവ ഡൽഹിയിലെ ആക്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഇത് ഒരു സംഘടിത ശൃംഖലയുടെ പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കുകയും സമാധാനവും ഐക്യവും നിലനിർത്തുകയും വേണമെന്ന് അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.