Skip to main content

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണം. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുകയും, ലോകത്തെ യുദ്ധ ഭീതിയിലേക്ക്‌ നയിക്കുകയും ചെയ്‌തിരിക്കുകയാണ്‌ ഇസ്രയേലിന്റെ പ്രവര്‍ത്തനം. പരമാധികാര രാഷ്‌ട്രത്തിനകത്ത്‌ കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധനങ്ങളേയും തകര്‍ക്കുകയെന്ന നയമാണ്‌ ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇറാനെ തകര്‍ത്ത്‌ പശ്ചിമേഷ്യയിലെ എതിര്‍പ്പുകളെയാകെ ഇല്ലാതാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്‌. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം നയങ്ങള്‍ക്കെതിരെ രംഗത്തുവരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

ഇറാന്റെ ആണവ കേന്ദ്രങ്ങളേയും അക്രമിക്കുകയാണ്‌. സമാധാന ആവശ്യത്തിനാണ്‌ അണവോര്‍ജ്ജം വികസിപ്പിക്കുന്നത്‌ എന്ന്‌ ഇറാന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അന്താരാഷ്‌ട്ര പരിശോധനകളിലും ഇക്കാര്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്‌. ഇറാഖിനെ തകര്‍ക്കാന്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന ആരോപണമുന്നിയിച്ചാണ്‌ അമേരിക്ക അവിടെ കടന്നുകയറിയത്‌. അവസാനം അത്തരത്തിലുള്ള യാതൊരു സംവിധാനങ്ങളും ഇറാഖിലില്ലെന്ന്‌ വ്യക്തമാവുകയും ചെയ്‌തു.

പാലസ്‌തീന്‍ ജനതയ്‌ക്ക്‌ സ്വതന്ത്ര രാഷ്‌ട്രം വേണമെന്ന ഐക്യരാഷ്‌ട്രസഭയുടെ തീരുമാനത്തെ കാറ്റില്‍പ്പറത്തിയാണ്‌ അക്രമങ്ങളുടെ പരമ്പര ഇപ്പോഴും ഇവിടെ തുടരുന്നത്‌. ആശുപത്രികളെയും മറ്റും അക്രമിച്ചുവെന്ന്‌ മാത്രമല്ല, ഭക്ഷണവും, മരുന്നുമെല്ലാം നിഷേധിച്ചുകൊണ്ട്‌ ജനങ്ങളെ കൂട്ടക്കുരുതിക്ക്‌ വിട്ടുകൊടുക്കുന്ന രീതി അവിടെ തുടരുകയാണ്‌. എന്നും പാലസ്‌തീന്‍ ജനതയ്‌ക്കൊപ്പം അണിനിരന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി നിന്നുകൊണ്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൗനാനുവാദം നല്‍കുന്ന സ്ഥിതിയാണുള്ളത്‌. ഈ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ മതപരമായ സംഘര്‍ഷങ്ങളാക്കി ചുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.

ആയുധ വ്യാപാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ ജനങ്ങളെ കൊന്നൊടുക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകാനാവണം. ലോക്കല്‍ ഏരിയാ കേന്ദ്രങ്ങളിലാണ്‌ സാമ്രാജ്യത്വവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്‌. പ്രസ്‌തുത പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.