Skip to main content

ബംഗ്ലാദേശ്‌ പൗരന്മാരെന്ന്‌ സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു

ബംഗ്ലാദേശ്‌ പൗരന്മാരെന്ന്‌ സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു. രാജ്യത്ത്‌ നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേയ്‌ക്ക്‌ തള്ളിവിടുകയാണ്‌. ഫോറിനേഴ്‌സ്‌ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയവരെ അടക്കം ബംഗ്ലാദേശിലേയ്‌ക്ക്‌ ബലമായി അയക്കുന്നു. ഇത്‌ അംഗീകരിക്കാനാവില്ല.

തീവ്ര വർഗീയ നയങ്ങൾ നടപ്പാക്കുന്ന അസം സർക്കാർ ‘തദ്ദേശീയരെ’ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്‌. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സർക്കാരിന്റെ ചുമതലയാണ്‌. തള്ളിപ്പുറത്താക്കുന്നതും വർഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാർഗങ്ങളല്ല. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ മതം മാനദണ്ഡമാക്കരുത്‌. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത്‌ കടന്നവരെ ന്യായപൂർവമായ വിചാരണയ്‌ക്ക്‌ വിധേയരാക്കണം. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത്‌ എത്തിയ ദരിദ്രരും രേഖകൾ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.