Skip to main content

പലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കുക

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
മുഹറം ഘോഷയാത്രകളിൽ പലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണം. ജമ്മു കശ്‌മീർ, ബിഹാർ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുഹറം ഘോഷയാത്രകൾക്കിടയിൽ പലസ്‌തീന്‌ ഐക്യദാർഢ്യമായി പതാകകൾ വീശിയവർക്ക്‌ എതിരെ കേസുകളെടുത്തതായാണ്‌ റിപ്പോർട്ട്‌. ബിജെപി, വിഎച്ച്‌പി നേതാക്കളുടെ പരാതികളിൽ യുഎപിഎയിലെയും ഭാരതീയ ന്യായസംഹിതയിലെയും (ബിഎൻഎസ്‌) മാരകമായ വകുപ്പുകൾ ചുമത്തിയാണ്‌ കേസുകളെടുത്തിട്ടുള്ളത്‌.

ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ്‌ കൂടുതലായും ഇത്തരം കേസുകൾ. പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണയ്‌ക്കുന്നതായി ബിജെപി സർക്കാർ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികൾ അവരുടെ യഥാർഥമുഖം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജനത പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിക്കുന്നത്‌ അവർക്ക്‌ സഹിക്കാൻ കഴിയുന്നില്ലെന്നതാണ്‌ വസ്‌തുത.

പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകൾ ഉടൻ റദ്ദാക്കണം, അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌ത എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസർക്കാർ നിസംശയം പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അധിനിവേശമേഖലകളിൽനിന്നും എത്രയുംവേഗം പിൻമാറാനും കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കി പലസ്‌തീന്‌ രാഷ്ട്രപദവി പുനഃസ്ഥാപിക്കാനും ഇസ്രയേലിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.