Skip to main content

കേരള ഗവർണർ പദവിക്ക് യോഗ്യനല്ല

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന തുടർച്ചയായ രാഷ്ട്രീയ പ്രേരിത അക്രമങ്ങൾ വഴിയും ഗവർണർ പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിലൂടെയും കേരള ഗവർണർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി നടന്ന വിദ്യാർത്ഥി പ്രകടനത്തിനെതിരെ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയതാണ് ഇതിന്റെ ഏറ്റവും പുതിയ ഉതാഹരണം. കേന്ദ്ര സുരക്ഷാ സേനയിൽനിന്ന് തനിക്ക് അനുവദനീയമായ ഏറ്റവും ഉയർന്ന സംരക്ഷണം ചോദിച്ച്‌ വാങ്ങിയതും കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണ്. "ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയുടെ തുടക്കം" കേരളത്തിലുണ്ടായി എന്ന തരത്തിലുള്ള പ്രസ്താവനകൾ സംസ്ഥാന സർക്കാരിനെതിരെ ഉയർത്തുന്ന ഭീഷണിയാണ്. അത് കേരളത്തിലെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളയും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.