Skip to main content

ഹിന്ദുത്വ വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിയുടെ കുപ്രചരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
ലോക്‌സഭയിൽ ബിജെപി അംഗം നിഷികാന്ത്‌ ദുബെ ‘ദേശദ്രോഹികൾ’ എന്ന്‌ വിശേഷിപ്പിച്ച്‌ സിപിഐ എമ്മിനും പാർടിയുടെ മുൻ ജനറൽ സെക്രട്ടറിക്കും എതിരായി നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

വ്യവസ്ഥാപിതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും നഗ്‌നമായി ലംഘിച്ചാണ്‌ ദുബെ ഈ ആരോപണം ഉന്നയിച്ചത്‌. ഇതു തെളിയിക്കാൻ ‘ആയിരക്കണക്കിന്‌ ഇമെയിൽ’ ഹാജരാക്കാൻ ആഗ്രഹിക്കുന്നതായി ദുബെ പറഞ്ഞു. അത്തരം മെയിലുകൾ കൈവശമുണ്ടെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അതുവഴി ഈ ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഇത്‌ ഏറ്റുപിടിച്ച്‌ ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദപ്രചാരണവും അപലപനീയമാണ്‌.

സിപിഐ എമ്മിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്ന പുസ്‌തകമാണ്‌. ഹിന്ദുത്വ വർഗീയ ആശയത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത്‌ ഇടതുപക്ഷമാണെന്ന്‌ ബിജെപിക്ക്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.