Skip to main content

സ. സുഭാഷ് മുണ്ടയുടെ കൊലയാളികളെ ഉടൻ അറസ്റ് ചെയ്യുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
സിപിഐ എം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റി അംഗം സ. സുഭാഷ് മുണ്ടയുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ജൂലൈ 26ന് റാഞ്ചിയിലെ ദലാദ്‌ലി ചൗക്കിലുള്ള ഓഫീസിൽ വെച്ച് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

34 കാരനായ സ. മുണ്ട റാഞ്ചി ജില്ലയിലെ നഗ്രി പ്രദേശത്തെ ജനകീയ നേതാവായിരുന്നു. അദ്ദേഹം ആദിവാസികളുടെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിലായിരുന്നു. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കും ഭൂമാഫിയകൾക്കും കരുത്തനായ എതിരാളിയായിരുന്നു അദ്ദേഹം.

സ. മുണ്ടയുടെ ജനപ്രീതിയും സാധാരണക്കാരുടെ ഇടയിലെ സ്വാധീനവും കണക്കിലെടുത്താണ് സിപിഐ എം അദ്ദേഹത്തെ ഹതിയ അസംബ്ലി മണ്ഡലത്തിൽ നിന്നും രണ്ടുതവണയും മന്ദർ അസംബ്ലി മണ്ഡലത്തിലേക്ക് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കിയത്.

അദ്ദേഹത്തിന്റെ കൊലപാതകം അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ച് കൊലയാളികളെ കണ്ടെത്തി ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.