Skip to main content

പണം ചെലവിട്ടും അന്യായമായ മറ്റ് മാർഗങ്ങൾ വഴിയുമാണ് ബിജെപി ത്രിപുരയിൽ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും

സിപിഐ എം പൊളിറ്റ്‌ബ്യൂറോ ഇന്ന്(മാർച്ച് 02) വൈകുന്നേരം 5.00 മണിക്ക് പുറപ്പെടുവിച്ച പ്രസ്താവന

______________________________________

അഭൂതപൂർവമായ അളവിൽ പണം ചെലവിട്ടും അന്യായമായ ഇതര മാർഗങ്ങൾ വഴിയുമാണ്‌ ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയിൽ 2018ൽ 44 സീറ്റ്‌ നേടിയ ബിജെപി സഖ്യത്തിന്‌ ഇക്കുറി 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്‌, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട്‌ ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.

വളരെയേറെക്കാലം സംസ്ഥാനത്ത്‌ പൊതുപ്രവർത്തനത്തിന്‌ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷം അടിച്ചമർത്തലുകൾ നേരിട്ട്‌ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന്‌ കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ.

ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.