Skip to main content

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുന്നു

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുകയാണ്. സർ സയ്യിദ് കോളേജിൽ കൂടി ആരംഭിച്ചതോടെ മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷൻ വഴിയുള്ള സേവനങ്ങൾ ലഭ്യമായിത്തുടങ്ങി. തളിപ്പറമ്പ ഇക്കോണമിക് ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ എംപ്ലോയ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിജ്ഞാന തൊഴിൽ- സംരഭക ഫോൺ- ഇൻ ഹെൽപ്പ് ഡെസ്കും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമൂഹമായി അതിവേഗം പരിണമിക്കുന്ന കേരളത്തിൽ വൈജ്ഞാനിക മേഖലകളെ അടിസ്ഥാനമാക്കി പുതിയ ധാരാളം സ്ഥാപനങ്ങളും തൊഴിൽ സാധ്യതകളും ഉയർന്നു വരുന്നുണ്ട്. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് അനിയോജ്യമായ തൊഴിൽ ലഭിക്കുക എന്നതും വളരെ പ്രധാനമാണ്. എല്ലാവർക്കും അനിയോജ്യമായ തൊഴിൽ ലഭിക്കുന്ന സംരംഭ സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് തളിപ്പറമ്പ് ഒരുമിച്ചു മുന്നേറുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.