Skip to main content

ജൂൺ 19, വായനാദിനം

വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്‌ ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ഇന്ന് ജൂൺ 19, വായനാദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനമാണിന്ന്. നമ്മുടെ കുഞ്ഞുങ്ങളോട് 'വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും' ഉദ്ബോധിപ്പിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ വായനയിലൂടെ ഇവിടെയിരുന്ന് ലോകസഞ്ചാരം നടത്തുന്ന നമ്മുടെ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും അക്ഷരജീവിതം സാധ്യമാക്കി എന്നതാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം. നമ്മുടെ നാടൻ യൂണിവേഴ്സിറ്റികളായി അവ തലയെടുപ്പോടെ നിൽക്കുന്നു. കേരളത്തിന്റെ നിരക്ഷരതാ നിർമാർജ്ജന മുന്നേറ്റത്തിന്റെ വഴിവിളക്കുകളാണ് നമ്മുടെ ഗ്രന്ഥശാലകൾ.

വായനയുടെ രൂപങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇ-വായനയും ഓഡിയോ ബുക്‌സും നമുക്കിടയിൽ സജീവമാണ്. വായന അതിന്റെ അനുസ്യൂത സഞ്ചാരം തുടരുകതന്നെയാണ്. വായന പുതിയ ചിന്തകൾക്കും ആ ചിന്തകൾ സമൂഹത്തിനും ഉപകരിക്കട്ടെ. നമുക്ക് ഇനിയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കാം. വായനയിലൂടെയുള്ള മനുഷ്യ സഞ്ചാരങ്ങൾക്ക് അവിരാമമായ തുടർച്ച സാധ്യമാക്കാം.

ഏവർക്കും മികച്ച വായനാനുഭങ്ങൾ നേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.