Skip to main content

സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌

16.06.2022

കേരളത്തിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. കേരള വികസനം കേന്ദ്രഫണ്ടിനെമാത്രം ആശ്രയിച്ച്‌ സാധ്യമാകില്ല. കേരളത്തിനകത്തുനിന്ന്‌ പരമാവധി വിഭവം സമാഹരിക്കണം. അത്‌ സാധ്യമാകണമെങ്കിൽ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌. എന്നാൽ, കോൺഗ്രസും ബിജെപിയും പൊതുമേഖലയെ സ്വകാര്യമേഖലയിലേക്ക്‌ മാറ്റാനാണ്‌ സ്വകാര്യമൂലധനം ഉപയോഗിക്കുന്നത്‌. ഈ വ്യത്യാസമാണ്‌ നമ്മുടെ ബദൽ. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നല്ല നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ അവ സ്ഥാപിച്ചത്‌. ഇത്തരം സ്ഥാപനങ്ങൾ ഏതെല്ലാം മേഖലകളിൽ സാധിക്കും എന്നത്‌ പരിശോധിക്കണം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാവപ്പെട്ടവർക്കും ആശ്വാസമെത്തിക്കുകകൂടിയാണ്‌ ഇടതുപക്ഷത്തിന്റെ വികസനകാഴ്‌ചപ്പാട്‌. അതിനാലാണ്‌ 600 രൂപയായിരുന്ന പെൻഷൻ 1600ൽ എത്തിച്ചത്‌. പ്രാഥമിക ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. അങ്ങനെ വന്നാൽ പ്രാദേശിക വികസനത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാനാകും. തദ്ദേശസ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ വേണം. കേരളത്തിന്റെ ഭാവിവികസനം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ്‌ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ നടപ്പാക്കാനായാൽ വികസിത കേരളമായി സംസ്ഥാനത്തെ മാറ്റാൻ കഴിയും. എന്നാൽ, പദ്ധതികൾ നടപ്പാക്കാൻ എതിരാളികൾ എളുപ്പത്തിൽ സമ്മതിക്കില്ല. കുത്തക മാധ്യമങ്ങളും അവർക്കുവേണ്ടി അണിനിരന്നിട്ടുണ്ട്‌. എല്ലാ വികസനപദ്ധതികളെയും ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കും. അതിനായി അക്രമം അഴിച്ചുവിടും. മുഖ്യമന്ത്രിയെവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കും. അരാജകത്വമാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. ജനങ്ങളെ അണിനിരത്തി ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്‌ മുന്നോട്ടുപോകാനാകണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.