Skip to main content

സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌

16.06.2022

കേരളത്തിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. കേരള വികസനം കേന്ദ്രഫണ്ടിനെമാത്രം ആശ്രയിച്ച്‌ സാധ്യമാകില്ല. കേരളത്തിനകത്തുനിന്ന്‌ പരമാവധി വിഭവം സമാഹരിക്കണം. അത്‌ സാധ്യമാകണമെങ്കിൽ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌. എന്നാൽ, കോൺഗ്രസും ബിജെപിയും പൊതുമേഖലയെ സ്വകാര്യമേഖലയിലേക്ക്‌ മാറ്റാനാണ്‌ സ്വകാര്യമൂലധനം ഉപയോഗിക്കുന്നത്‌. ഈ വ്യത്യാസമാണ്‌ നമ്മുടെ ബദൽ. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നല്ല നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ അവ സ്ഥാപിച്ചത്‌. ഇത്തരം സ്ഥാപനങ്ങൾ ഏതെല്ലാം മേഖലകളിൽ സാധിക്കും എന്നത്‌ പരിശോധിക്കണം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാവപ്പെട്ടവർക്കും ആശ്വാസമെത്തിക്കുകകൂടിയാണ്‌ ഇടതുപക്ഷത്തിന്റെ വികസനകാഴ്‌ചപ്പാട്‌. അതിനാലാണ്‌ 600 രൂപയായിരുന്ന പെൻഷൻ 1600ൽ എത്തിച്ചത്‌. പ്രാഥമിക ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. അങ്ങനെ വന്നാൽ പ്രാദേശിക വികസനത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാനാകും. തദ്ദേശസ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ വേണം. കേരളത്തിന്റെ ഭാവിവികസനം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ്‌ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ നടപ്പാക്കാനായാൽ വികസിത കേരളമായി സംസ്ഥാനത്തെ മാറ്റാൻ കഴിയും. എന്നാൽ, പദ്ധതികൾ നടപ്പാക്കാൻ എതിരാളികൾ എളുപ്പത്തിൽ സമ്മതിക്കില്ല. കുത്തക മാധ്യമങ്ങളും അവർക്കുവേണ്ടി അണിനിരന്നിട്ടുണ്ട്‌. എല്ലാ വികസനപദ്ധതികളെയും ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കും. അതിനായി അക്രമം അഴിച്ചുവിടും. മുഖ്യമന്ത്രിയെവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കും. അരാജകത്വമാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. ജനങ്ങളെ അണിനിരത്തി ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്‌ മുന്നോട്ടുപോകാനാകണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.