Skip to main content

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്. പൗരത്വം നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം മാനദണ്ഡമാണെങ്കിലും അതിന്റെ നിർണ്ണയം കമീഷന്റെ പരിധിയിൽ വരുന്നില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്.

ബീഹാറിലെ അനുഭവത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പാഠം പഠിച്ചിട്ടില്ല. തെളിവായി ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകൾ എൻറോൾമെന്റ് ഫോമുകൾക്കൊപ്പം ആദ്യം സമർപ്പിക്കേണ്ടതില്ലെന്ന് പിന്നീട് കമീഷൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം മാത്രം ഉൾപ്പെടുത്തിയ ആധാർ പോലും താമസസ്ഥലം തെളിയിക്കുന്ന രേഖയായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ദരിദ്രരുടെയും ദുർബല വിഭാ​ഗത്തിന്റെയും കൈവശം സാധാരണയായി ഇല്ലാത്ത രേഖകൾ വേണമെന്ന് നിർബന്ധിക്കുന്നത് ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാരം വോട്ടർമാരുടെ മേൽ തന്നെ ചുമത്തുന്നതിനെതിരെ പൂർണമായി എതിർക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാത്രം ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക കുറ്റമറ്റതും പരിഷ്കരണ പ്രക്രിയ സുതാര്യവുമായിരിക്കണം. എന്നാൽ ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്‌ഐ‌ആർ ഉപയോഗിക്കരുത്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.