Skip to main content

അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക്‌ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു

അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക്‌ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഇസ്രയേൽ ആക്രമണം വെടിനിർത്തൽ കരാറിന്റെ ദുർബലതയാണ്‌ വെളിപ്പെടുത്തുന്നത്‌. വെടിനിർത്തലിനെ കൊട്ടിഘോഷിച്ച അമേരിക്ക അത്‌ പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തുക കൂടി വേണം. പലസ്‌തീൻ മേഖലകളിലേക്ക്‌ കടന്നുകയറിയുള്ള ഇസ്രയേലിന്റെ വിപുലീകരണ നയത്തെ ചെറുത്തുകൊണ്ടു മാത്രമേ ഇത്‌ സാധിക്കൂ.

വെടിനിർത്തൽ പാലിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‌ മേൽ സമ്മർദം ശക്തിപ്പെടുത്തണം. പലസ്‌തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടും അമേരിക്കയും സഖ്യരാജ്യങ്ങളും ഇസ്രയേലിന്‌ നൽകി വരുന്ന സൈനികവും രാഷ്ട്രീയവുമായ പിന്തുണ അവസാനിപ്പിച്ചുകൊണ്ടും മാത്രമേ ഗാസയിലും വെസ്‌റ്റ്‌ബാങ്കിലും സ്ഥിരമായ സമാധാനം ഉറപ്പാക്കാനാകൂ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.