Skip to main content

ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു

ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു. 30 ദിവസം കേസിൽ അകപ്പെട്ട് ജയിലിൽ കിടന്നാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകളാണ് മോദി സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിയമത്തിന്റെ സ്ഥാപിത നടപടിക്രമങ്ങളെ മറികടക്കുന്ന കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്.

ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ നിയമനിർമാണത്തിൽ മാറ്റങ്ങൾ വരുത്തുന്ന പ്രവണത മുൻകാലങ്ങളിലും ബിജെപി കാണിച്ചിട്ടുണ്ട്. പ്രതിപക്ഷ സംസ്ഥാന സർക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി നവ ഫാസിസ്റ്റ് സർക്കാർ ബില്ലിനെ ഉപയോഗിക്കുമെന്ന് തീർച്ചയാണ്. കേന്ദ്ര നീക്കം അരോചകവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ദുർബലപ്പെടുത്തുന്നതുമാണ്. യഥാർഥ ഉദ്ദേശ്യത്തെ മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ബില്ലിനെതിരെ സിപിഐ എം ശക്തമായി പോരാടും​. എല്ലാ ജനാധിപത്യ, മതേനിരപേക്ഷ പാർടികളോടും ഈ നീക്കത്തെ സംയുക്തമായി ചെറുക്കാൻ അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.