Skip to main content

യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയമാണ്‌ തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. അതില്‍ 17 എണ്ണം എല്‍ഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന്‌ 12 ഇടത്ത്‌ മാത്രമാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി. വിജയിച്ച പല വാര്‍ഡുകളിലും യുഡിഎഫ്‌ നേടിയതിന്റെ പല മടങ്ങ്‌ വോട്ട്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌.
തിരുവനന്തപുരം പാങ്ങോട്‌ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റായ പുലിപ്പാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ വോട്ടുനേടി എസ്‌ഡിപിഐ വിജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ എത്രത്തോളം വര്‍ഗ്ഗീയ ശക്തികള്‍ക്ക്‌ അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്‌.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ 2020-ല്‍ 408 വോട്ട്‌ നേടിയ കോണ്‍ഗ്രസ്‌ ഇക്കുറി 277 വോട്ടിലേക്ക്‌ ചുരുങ്ങി. കോണ്‍ഗ്രസിന്‌ കുറഞ്ഞ വോട്ടുകള്‍ ബിജെപിയുടെ വോട്ട്‌ വര്‍ധനവായി മാറി. ഈ വാര്‍ഡില്‍ 1358 വോട്ട്‌ നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്‌.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനങ്ങള്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്‌. എല്‍ഡിഎഫിന്‌ അനുകൂലമായി വിധിയെഴുതിയ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.