Skip to main content

യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയമാണ്‌ തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. അതില്‍ 17 എണ്ണം എല്‍ഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന്‌ 12 ഇടത്ത്‌ മാത്രമാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി. വിജയിച്ച പല വാര്‍ഡുകളിലും യുഡിഎഫ്‌ നേടിയതിന്റെ പല മടങ്ങ്‌ വോട്ട്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌.
തിരുവനന്തപുരം പാങ്ങോട്‌ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റായ പുലിപ്പാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ വോട്ടുനേടി എസ്‌ഡിപിഐ വിജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ എത്രത്തോളം വര്‍ഗ്ഗീയ ശക്തികള്‍ക്ക്‌ അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്‌.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ 2020-ല്‍ 408 വോട്ട്‌ നേടിയ കോണ്‍ഗ്രസ്‌ ഇക്കുറി 277 വോട്ടിലേക്ക്‌ ചുരുങ്ങി. കോണ്‍ഗ്രസിന്‌ കുറഞ്ഞ വോട്ടുകള്‍ ബിജെപിയുടെ വോട്ട്‌ വര്‍ധനവായി മാറി. ഈ വാര്‍ഡില്‍ 1358 വോട്ട്‌ നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്‌.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനങ്ങള്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്‌. എല്‍ഡിഎഫിന്‌ അനുകൂലമായി വിധിയെഴുതിയ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.