Skip to main content

കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചന

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വൻതോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതിൽ നിന്ന്‌ കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സർക്കാർ കൂടുതൽ വലയ്ക്കാനാണ്‌ ശ്രമിക്കുന്നത്.

ഇന്ത്യൻ തൊഴിൽ മേഖലയിലെ ദുരവസ്ഥയാണ്‌ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവ്. സാമ്പത്തിക സർവേയിലൂടെ അതാണ്‌ വ്യക്തമാകുന്നത്‌. സമ്പന്നർക്ക് ഇളവുകൾ നൽകിക്കൊണ്ട് സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന ഈ ബജറ്റ് ഇന്ത്യയിൽ അസമത്വം വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

സമ്പന്നർക്കും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നികുതി ചുമത്തി വിഭവസമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധാരണക്കാരന്‌ മിനിമം വേതനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൊതു നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുപകരം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നരുടെ സമ്പത്ത് ശേഖരണം പ്രോത്സാഹിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ പ്രവേശനവും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണവും സർക്കാർ നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റാണ്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊർജമേഖല സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. സർക്കാർ ചെലവിടൽ ജിഡിപിയുടെ 14.2 ശതമാനമായി കുറച്ചു. ബജറ്റിൽ സർക്കാർ വാഗ്‌ദാനം ചെയ്‌തതിനെക്കാൾ ലക്ഷം കോടി രൂപ വെട്ടിക്കുറച്ചാണ്‌ നടപ്പ്‌ വർഷം ചെലവിട്ടത്‌. സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതത്തിൽ ബജറ്റ്‌ കണക്കിനെ അപേക്ഷിച്ച്‌ 1.12 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി; കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തിൽ 90,000 കോടിയുടെയും നികുതി വിഹിതത്തിൽ 22,000 കോടിയുടെയും. ഫെഡറലിസം തകർക്കുന്ന സമീപനമാണിത്‌.

മൂലധന നിക്ഷേപത്തിൽ 2024–25ൽ 93,000 കോടി രൂപ ബജറ്റ്‌ കണക്കിനെക്കാൾ കുറവുണ്ട്‌. ഭക്ഷ്യസബ്‌സിഡി, കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, നഗരവികസനം എന്നീ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറച്ചു. ഈ വർഷം അനുവദിച്ച വിഹിതം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ജിഡിപി അനുപാതം കുറഞ്ഞതാകും.ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള വിഹിതത്തിലാണ്‌ സർക്കാരിന്റെ കാപട്യം ഏറ്റവും വ്യക്തമാകുന്നത്‌. ആവശ്യക്കാർ കൂടിയിട്ടും കഴിഞ്ഞ വർഷത്തെ 86,000 കോടി രൂപയിൽ നിർത്തിയിരിക്കയാണ്‌. പട്ടികജാതിക്കാർക്ക്‌ 3.4 ശതമാനവും പട്ടികവർഗക്കാർക്ക്‌ 2.6 ശതമാനവും മാത്രമാണ്‌ ഈ ബജറ്റിൽ വകയിരുത്തിയത്‌.

ആദായനികുതി ഇളവുകൾ വഴി സർക്കാരിന്‌ ലക്ഷം കോടി രൂപ നഷ്ടമാകുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കുക ജനസംഖ്യയിൽ ഒരു ശതമാനത്തിന്‌ മാത്രമാണ്‌. സ്വകാര്യ കോർപറേറ്റുകളുടെയും വിദേശ നിക്ഷേപകരുടെയും താൽപര്യങ്ങൾക്ക്‌ നിന്നുകൊടുക്കുന്ന സർക്കാർ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒന്നും ചെയ്യുന്നില്ല. മോദി സർക്കാരിന്റെ ഈ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.