Skip to main content

സഖാവ് എൻ ശങ്കരയ്യ നയിച്ച മഹത്തായ വിപ്ലവകാരിയുടെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമാകും

സിപിഐ എമ്മിന്റെ മുതിർന്ന നേതാവും രാജ്യത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമായ സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മധുരയിലെ അമേരിക്കൻ കോളേജിലെ വിദ്യാർത്ഥിയായിരിക്കെയാണ് സ. ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. അവസാന പരീക്ഷകൾക്ക് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാനായില്ല. എട്ടു വർഷം ജയിൽവാസം അനുഷ്ടിച്ച അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജയിൽമോചിതനായത്.

1940ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന സ. ശങ്കരയ്യ തമിഴ്‌നാട്ടിലെ പ്രധാന സംഘാടകരിലൊരാളായി.

സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട ദേശീയ കൗണ്‍സിലിലെ 32 അംഗങ്ങളിലൊരാളായിരുന്നു സ. ശങ്കരയ്യ. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

1967, 1977, 1980 വർഷങ്ങളിൽ അദ്ദേഹം തമിഴ്നാട് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977ലും 1980ലും നിയമസഭയിലെ സിപിഐ എം കക്ഷി നേതാവായിരുന്നു.

കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു.

സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിലൂടെ പാർടിക്ക് നഷ്ടമാകുന്നത് സമുന്നതനായ ഒരു നേതാവിനെയാണ്. അദ്ദേഹം നയിച്ച മഹത്തായ വിപ്ലവകാരിയുടെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമാകും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.