Skip to main content

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം.

പിബി അംഗം, സംസ്ഥാന സെക്രട്ടറി, എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു. ഏതു ദുർഘട വിഷയവും നർമത്തിന്റെ അകമ്പടിയോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടം തരണംചെയ്യാൻ തന്റേതായ ശൈലിതന്നെ കണ്ടെത്തി. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വളർച്ചയ്‌ക്കും നേതൃപരമായ പങ്കുവഹിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം വരെ എത്തിയ കോടിയേരിയുടെ ത്യാഗനിർഭരമായ പോരാട്ട ജീവിതം ഏവർക്കും മാതൃകയാണ്. കേരളത്തിലെ പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു കോടിയേരി നടത്തിയത്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം.

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അതീവ ശ്രദ്ധപുലർത്തി. നിയമസഭയിൽ ജനകീയ പ്രശ്നങ്ങൾ ശ്രദ്ധയോടെ പഠിച്ച് ശക്തമായി അവതരിപ്പിച്ചു. മന്ത്രിയെന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടൽ കേരള വികസന മുന്നേറ്റത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരി അർബുദബാധിതനാകുന്നത്. അസുഖം ബുദ്ധിമുട്ടിക്കുന്ന അവസരത്തിലും കർമമണ്ഡലത്തിൽനിന്ന്‌ പിന്മാറിയില്ല. അനാരോഗ്യം അവഗണിച്ചും സജീവമായി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കേരളത്തിന് തീരാനഷ്ടമാണ്.

രാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭ പരമ്പരകൾ രാജ്യത്ത് നടക്കുകയാണ്. ഈ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണത്തിനുള്ള ബോധപൂർവ പ്രവർത്തനവും ബിജെപി നടത്തുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഒരിക്കൽക്കൂടി അധികാരത്തിലെത്താനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്.

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള ജനാധിപത്യപരമായ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇത്തരം പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. മുഴുവൻ പാർടി ഘടകങ്ങളും പാർടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും കോടിയേരിയുടെ ഉജ്വലമായ സ്മരണ പുതുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.