Skip to main content

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്

നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്ത വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് ഇതൊരു സാധാരണ ദുരന്തമല്ല എന്നും പുനരധിവാസത്തിനും പ്രദേശത്തിൻ്റെ പുനർനിർമ്മാണത്തിനും സാധ്യമായത് എല്ലാം ചെയ്യും എന്ന് പ്രഖ്യാപിച്ചു പോയിട്ട് 3 മാസം കഴിഞ്ഞിരിക്കുന്നു. എന്നാൽ നാളിതു വരെ ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ ഉള്ള യാതൊരു നടപടിയും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.2400 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആണ് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് എല്ലാവർഷവും നൽകുന്ന തുക ദുരന്ത നിവാരണത്തിന് ഉപയോഗിക്കാം എന്ന വിചിത്ര വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്ത നിവാരണത്തിനായി ഒരു രൂപ പോലും അധികം അനുവദിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.എല്ലാ കാലത്തും കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണന ദുരന്തമുഖത്തും തുടരുന്ന നിലപാടാണ് കേന്ദ്രത്തിൻ്റേത്. സർവ്വവും നഷ്ടപ്പെട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ തരത്തിലുമുള്ള ഇടപെടലുകൾ നടത്തി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള കേന്ദ്രത്തിൻ്റെ വെല്ലുവിളിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിലൂടെ വെളിവാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.