Skip to main content

കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗവർണർ ചോദിക്കുകയാണ് ഏത് കേസെന്ന്

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ‘ഏത് കേസ്’ എന്നാണ് നമ്മുടെ ഗവർണർ ചോദിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളാപോലീസ് പിടിക്കുകയും കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോൾ ആ കേസിൽ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മഹാനാണ് ഈ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹമാണ് ഇപ്പൊൾ എത് കേസ് എന്ത് കേസ് എന്നൊക്കെ ചോദിക്കുന്നത്.
പണം പിടിച്ചതിന് ശേഷം ബിജെപി നേതാക്കൾക്കെതിരെ കള്ളപ്പണക്കടത്തിന് കേസെടുത്ത് അന്വേഷിക്കാൻ കേരളാ പോലീസ് ഇ ഡി ക്ക് കത്തെഴുതിയിട്ട് വർഷങ്ങളായി. ഇ ഡിക്ക് ഒരനക്കവുമില്ല. എന്തുകൊണ്ടാണ് ഇ ഡി അനങ്ങാത്തതെന്ന് ഗവർണർക്ക് അറിയാതിരിക്കാൻ വഴിയില്ല.
പാവപ്പെട്ട ആളുകൾക്ക് വീട് നൽകുന്ന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ലൈഫിനെതിരെ അന്നത്തെ ഒരു കോൺഗ്രസ് എം എൽ എ കത്തെഴുതിയത്തിൻ്റെ തൊട്ടടുത്ത ദിവസം സി ബി ഐയും ഇ ഡിയുമൊക്കെ പറന്നിറങ്ങിയ നാടാണിത്. കേരളത്തിൻ്റെ അടിസ്ഥാന വികസനത്തിനായി രൂപീകരിച്ച KIIFB യെ പിന്നാലെകൂടി തകർക്കാൻ ശ്രമിച്ച ഇ ഡി യെയും നമുക്കറിയാം. KIIFB രൂപീകരിച്ച കാലത്തെ ധനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ റോവിങ് എൻക്വയറിയുമായി വേട്ടയാടാൻ വന്ന ഇ ഡി യേയും നമ്മൾ കണ്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടാണ് ആ അമിതാധികാര പ്രവണതയെ ചെറുത്തത്.
അതായത്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വളർത്തുനായ്ക്കളെപ്പോലെ ഒരടിസ്ഥാനവുമില്ലാത്ത കേസുകളുടെ പിന്നാലെ കൂടി നാണം കെടുന്ന കേന്ദ്രഏജൻസികൾ, ഒരു സംസ്ഥാനത്തെ പോലീസ് കയ്യോടെ പിടിക്കുകയും തെളിവുകൾ നിരത്തി ആവശ്യപ്പെടുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറായിട്ടില്ല. അത് ഏത് കേസ് എന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കൂടിയായ കേരളാ ഗവർണർ. താനടക്കം ഇടപെട്ട് കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചോദിക്കുകയാണ് ഏത് കേസ് എന്ന്. ഗവർണറായാലും മന്ത്രിയായാലും ഒരു സംഘിയിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.