Skip to main content

കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗവർണർ ചോദിക്കുകയാണ് ഏത് കേസെന്ന്

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ‘ഏത് കേസ്’ എന്നാണ് നമ്മുടെ ഗവർണർ ചോദിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളാപോലീസ് പിടിക്കുകയും കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോൾ ആ കേസിൽ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മഹാനാണ് ഈ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹമാണ് ഇപ്പൊൾ എത് കേസ് എന്ത് കേസ് എന്നൊക്കെ ചോദിക്കുന്നത്.
പണം പിടിച്ചതിന് ശേഷം ബിജെപി നേതാക്കൾക്കെതിരെ കള്ളപ്പണക്കടത്തിന് കേസെടുത്ത് അന്വേഷിക്കാൻ കേരളാ പോലീസ് ഇ ഡി ക്ക് കത്തെഴുതിയിട്ട് വർഷങ്ങളായി. ഇ ഡിക്ക് ഒരനക്കവുമില്ല. എന്തുകൊണ്ടാണ് ഇ ഡി അനങ്ങാത്തതെന്ന് ഗവർണർക്ക് അറിയാതിരിക്കാൻ വഴിയില്ല.
പാവപ്പെട്ട ആളുകൾക്ക് വീട് നൽകുന്ന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ലൈഫിനെതിരെ അന്നത്തെ ഒരു കോൺഗ്രസ് എം എൽ എ കത്തെഴുതിയത്തിൻ്റെ തൊട്ടടുത്ത ദിവസം സി ബി ഐയും ഇ ഡിയുമൊക്കെ പറന്നിറങ്ങിയ നാടാണിത്. കേരളത്തിൻ്റെ അടിസ്ഥാന വികസനത്തിനായി രൂപീകരിച്ച KIIFB യെ പിന്നാലെകൂടി തകർക്കാൻ ശ്രമിച്ച ഇ ഡി യെയും നമുക്കറിയാം. KIIFB രൂപീകരിച്ച കാലത്തെ ധനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ റോവിങ് എൻക്വയറിയുമായി വേട്ടയാടാൻ വന്ന ഇ ഡി യേയും നമ്മൾ കണ്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടാണ് ആ അമിതാധികാര പ്രവണതയെ ചെറുത്തത്.
അതായത്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വളർത്തുനായ്ക്കളെപ്പോലെ ഒരടിസ്ഥാനവുമില്ലാത്ത കേസുകളുടെ പിന്നാലെ കൂടി നാണം കെടുന്ന കേന്ദ്രഏജൻസികൾ, ഒരു സംസ്ഥാനത്തെ പോലീസ് കയ്യോടെ പിടിക്കുകയും തെളിവുകൾ നിരത്തി ആവശ്യപ്പെടുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറായിട്ടില്ല. അത് ഏത് കേസ് എന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കൂടിയായ കേരളാ ഗവർണർ. താനടക്കം ഇടപെട്ട് കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചോദിക്കുകയാണ് ഏത് കേസ് എന്ന്. ഗവർണറായാലും മന്ത്രിയായാലും ഒരു സംഘിയിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.