Skip to main content

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും

ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു കൂടി തെറ്റും. വിവിധ വർഗീയ സംഘടനകങ്ങളുമായി കോൺ​ഗ്രസ് സന്ധി ചെയ്തിട്ടുണ്ട് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം കോൺഗ്രസിനെ ദുർബലപ്പെടുത്തും.

മുനമ്പം കേരളത്തിന്റെ സാമൂഹികവിഷയമായി മാറ്റരുത്. മതസൗഹാർദത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ മുനമ്പത്ത് ഇടപെടൽ അംഗീകരിക്കില്ല. ഒരുപാട് സങ്കീർണ്ണതകളുള്ള പ്രശ്നമാണ് മുനമ്പത്തേത്. വർഗീയമാക്കുന്ന രീതിയിലല്ല, പ്രശ്നം പരിഹരിക്കുന്ന രീതിയിലാണത് കൈകാര്യം ചെയ്യേണ്ടത്. പ്രശ്നം സമാധാനപരമായി പരിഹരിക്കണം അതിനായി സർക്കാർ മുൻകൈ എടുക്കും.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.