Skip to main content

വെനസ്വേല പാർലമെന്റ്‌ കരാക്കസിൽ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്‌ ജയ്‌ശങ്കറിന്‌ കത്ത് നൽകി

വെനസ്വേല പാർലമെന്റ്‌ കരാക്കസിൽ നവംബർ 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്‌ ജയ്‌ശങ്കറിന്‌ കത്ത് നൽകി. എന്നാൽ പരാതി നൽകിയിട്ടും കേന്ദ്രനിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളർന്നുവരുന്ന സാഹചര്യത്തിൽ നടത്തുന്ന സമ്മേളനത്തിലേക്ക്‌ സിപിഐ എം പ്രതിനിധി എന്ന നിലയിലാണ്‌ സ. വി ശിവദാസൻ എംപിയെ വെനസ്വേല പാർലമെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ പെഡ്രോ ഇൻഫന്റ്‌ ക്ഷണിച്ചത്‌. വെനസ്വേല അധികൃതർ വിദേശ മന്ത്രാലയത്തിന്‌ നേരിട്ടും കത്തും നൽകി.

ഇന്ത്യ മുൻകൈയെടുത്ത്‌ രൂപീകരിച്ച സോളാർ സഖ്യത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്‌. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക്‌ പാർലമെന്റ് അംഗമായ സ. വി ശിവദാസന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. പാർലമെന്റ്‌ അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശകാര്യ മന്ത്രിക്ക്‌ നൽകിയ കത്തിൽ സ. വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.